Jadayu Facts

Jadayu Facts ജഡായു പ്രൊജെക്റ്റിൻ്റെ സത്യാവസ്തഥ വ?

15/07/2022

രാജീവ്‌ അഞ്ചൽ കുരുക്കിലേക്ക്‌, ഒടുവിൽ കോടതിക്കും ബോധ്യമായി ജടായു പദ്ധതിയിൽ സർവ്വത്ര ക്രമക്കേട്‌

മുഖ്യസൂത്രധാരൻ രാജീവ് അഞ്ചൽ, പച്ചക്കൊടി കാണിച്ച് സർക്കാർ; നിക്ഷേപകരെ പെരുവഴിയിലാക്കിയത് ചതിയിലൂടെജഡായു പാറ ടൂറിസം; നിക്ഷ...
03/12/2020

മുഖ്യസൂത്രധാരൻ രാജീവ് അഞ്ചൽ, പച്ചക്കൊടി കാണിച്ച് സർക്കാർ; നിക്ഷേപകരെ പെരുവഴിയിലാക്കിയത് ചതിയിലൂടെ
ജഡായു പാറ ടൂറിസം; നിക്ഷേപകരെ പെരുവഴിയിലാക്കി രാജീവ് അഞ്ചൽ, എല്ലാം സർക്കാരിന്റെ ഒത്താശയോടെ?

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്ത..

അന്താരാഷ്‌ട്ര ടൂറിസം കേന്ദ്രമായി ഉയർന്ന കൊല്ലം ചടയമംഗലത്തെ ജഡായു പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ പ്രതിഷേധവും സമരങ്ങളുമായി മുൻ നിരയിൽ തന്നെയുണ്ട്. പദ്ധതിയുടെ നിര്‍മ്മാണത്തിനായി നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു ആരോപണം.

ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്? നാടിനു വേണ്ടി നല്ലത് ചെയ്യാമെന്ന് കരുതി പൈസ നിക്ഷേപിച്ചതോയെന്ന് വിതുമ്പലോടെ ചോദിക്കുകയാണ് ഓരോ നിക്ഷേപകരും. 164 നിക്ഷേപകരാണ് യാതോരു മുന്നറിയിപ്പുമില്ലാതെ പദ്ധതിയിൽ നിന്നും പുറത്താക്കപ്പെട്ടത്. പരിഹാരത്തിനായി ഇവർ മുഖ്യമന്ത്രിയേയും ടൂറിസം മന്ത്രിയേയും ബന്ധപ്പെട്ട അധികാരികളെ ഓരോരുത്തരേയും കണ്ടെങ്കിലും യാതോരു പരിഹാരവും ഉണ്ടായില്ല.
‘എന്താണ് സർക്കാർ ചെയ്യുന്നത്? അധികാരത്തിലിരിക്കുന്ന ആർക്കും പ്രശ്നങ്ങൾ മനസിലാക്കാൻ താൽപ്പര്യമില്ല, കസേരയിൽ കയറി ഞെളിഞ്ഞിരുപ്പാണ്‘. അടുത്ത മുപ്പതു വർഷത്തേക്കാണ് ജെടിപിഎല്ലുമായി ടൂറിസം നടത്തിപ്പിനായി കരാറുണ്ടാക്കിയതെന്നും പക്ഷേ ഒരു രൂപ പോലും തിരിച്ച് നൽകാതെ പുറത്താക്കുകയുമായിരുന്നു എന്ന് നിക്ഷേപകർ പറയുന്നു.

എന്നാൽ, നിക്ഷേപകരായെത്തി മുതലാളിമാരാകാനുള്ള നീക്കം ഇക്കൂട്ടർ ആരംഭിച്ചതോടെ ജെടിപിഎൽ എന്ന കമ്പനിയുടെ ലൈസൻസ് റദ്ദാക്കുകയായിരുന്നുവെന്ന് രാജീവ് അഞ്ചൽ പറയുന്നു. സർക്കാർ നിർദേശ പ്രകാരമാണ് ലൈസൻസ് റദ്ദാക്കിയതെന്ന് ഇയാൾ പറയുന്നു.
പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചടയമംഗലം എംഎല്‍എയായിരിക്കുമ്പോൾ, ജടായുപാറയില്‍ ഒരു ശിൽപ്പം നിർമ്മിക്കുന്നതിനെ കുറിച്ച് രാജീവ് അഞ്ചലുമായി നടത്തിയ ആലോചനയാണ് ജടായുപാറ ടൂറിസം പദ്ധതിയുടെ തുടക്കം. എന്നാൽ പിന്നീട് വഴിമുട്ടിയ പദ്ധതി തുടർന്ന് വന്ന എൽഡിഎഫ് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ നിക്ഷേപകർ പെരുവഴിയിലുമായി. സർക്കാരിനെ പറ്റിച്ച് വരുമാനം രാജീവ് അഞ്ചൽ വെട്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് നിക്ഷേപകർ പറയുന്നു.

രാജീവ് അഞ്ചല്‍ തങ്ങളെ കബളിപ്പിച്ചുവെന്ന ആരോപണവുമായി നേരത്തെ നിക്ഷേപകര്‍ രംഗത്തെത്തിയിരുന്നു. പദ്ധതിയുടെ നിര്‍മ്മാണത്തിനായി നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. ജടായുപാറയിൽ നിക്ഷേപം നടത്തിയ 160 ഓളംപ്രവാസികളെ വഞ്ചിച്ച് പണം തട്ടിയെന്നാണ് രാജീവ് അഞ്ചലിനെതിരെയുള്ള പരാതി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്ത.

അന്താരാഷ്‌ട്ര ടൂറിസം കേന്ദ്രമായി ഉയര്‍ന്ന കൊല്ലം ചടയമംഗലത്തെ ജഡായു പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്ക....

https://www.facebook.com/anchalcity/posts/3463218873803957
02/12/2020

https://www.facebook.com/anchalcity/posts/3463218873803957

ജടായുപ്പാറ ഇക്കോ-ടൂറിസം -"കഥ ഇതുവരെ"

1.സർക്കാർ വകയായ ജഡായുപ്പാറ കേന്ദ്രീകരിച്ച് ഒരു ഇക്കോ-ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് 2004- 2005 ലെ കാലഘട്ടത്തിൽ കേരള സർക്കാർ തുടക്കമിട്ടു.

2. സ്വന്തംനിലയിൽ പദ്ധതി നടപ്പിലാക്കുവാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ സർക്കാർ 2011-ൽ ഒരു B.O.T കരാർ അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രശസ്ത ശില്പിയും കലാകാരനുമായ ശ്രീ.രാജീവ് അഞ്ചലിൻ്റെ സ്വന്തം കമ്പനിയായ
'ഗുരുചന്ദ്രിക ബിൽഡേഴ്സ് ആൻഡ് പ്രോപ്പർട്ടി പ്രൈവറ്റ് ലിമിറ്റഡിനെ' ഏൽപ്പിച്ചു.
ടി കമ്പനിക്ക് പ്രൈവറ്റ് പാർട്ടിസിപ്പേഷനിലൂടെ ഫണ്ട് കണ്ടെത്തി പദ്ധതി പൂർത്തിയാക്കാനും, 30 വർഷം പദ്ധതിയുടെ നടത്തിപ്പുകൊണ്ട് മുടക്കുമുതലും ലാഭവും
നേടിക്കൊള്ളാനും ആയതിനുശേഷം യാതൊരു ബാധ്യതയും വരുത്താതെ പദ്ധതി സർക്കാരിനെ തിരിച്ചേൽപ്പിക്കാനുമാണ് സർക്കാരുമായുള്ള കരാർ.

3. പദ്ധതി നടത്തിപ്പിനായുള്ള ധനസഹായം ചെയ്യുന്നതിനും പദ്ധതിയുടെ ഭാഗമായ componants (ഘടകങ്ങൾ) നിർമ്മിക്കുന്നതിനും ശ്രീ.രാജീവ് അഞ്ചലിൻ്റെ നേതൃത്വത്തിൽ മറ്റു ചില കമ്പനികളും രൂപീകരിച്ചു. ടി പദ്ധതിയുടെ പ്രതിദിന നടത്തിപ്പിനും, മാനേജ്മെൻ്റിനും, മാർക്കറ്റിംഗിനുമായി ശ്രീ.രാജീവ് അഞ്ചലിൻ്റെ നേതൃത്വത്തിൽ 24-12- 2014 ൽ രൂപീകരിച്ചതാണ് 'ജടായു പാറ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് '(JTPL) എന്ന കമ്പനി.

4. 2015 കാലഘട്ടത്തിൽ വാസു ജയപ്രകാശ്, അജിത്, അജയ് എന്നിവർ JTPL കമ്പനിയിൽ അംഗങ്ങളാവുകയും, പദ്ധതിയുടെ പ്രതിദിന നടത്തിപ്പ് JTPL കമ്പനിയെ ഏൽപ്പിച്ചാൽ പദ്ധതി നിർമ്മാണത്തിനുള്ള മുഴുവൻ തുകയും JTPL കമ്പനിയിലൂടെ അവർ സമാഹരിച്ച് നൽകുന്നതാണെന്നും ശ്രീ.രാജീവ് അഞ്ചലിന് അവർ വാഗ്ദാനം നൽകി.

5. അതുപ്രകാരം 23- 9- 2015 ൽ രണ്ട് എഗ്രിമെൻറ് പ്രകാരം പദ്ധതിയുടെ മേൽനോട്ടം ഗുരുചന്ദ്രികയുടെയും ശ്രീ.രാജീവ് അഞ്ചലിൻ്റെയും മേൽനോട്ടത്തിൽ മേല്പറഞ്ഞ കരാറുകളിലെ വ്യവസ്ഥപ്രകാരം നടത്തുവാൻ JTPL നെ ഒരു സബ്- കോൺട്രാക്ടർ ആയി നിയമിച്ചു.

6. ഉപ-കരാർ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ജയപ്രകാശ്, അജിത്, അജയ് എന്നിവർ JTPL കമ്പനിയിലേക്ക് പലപ്പോഴായി 26.5 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയും ആയത് പദ്ധതി നടത്തിപ്പിനായി ഫിനാൻസ് ചെയ്യുകയും ചെയ്തു. 24- 8- 2018 ൽ പദ്ധതി ഭാഗികമായി തുറക്കുകയും, പ്രതിവർഷം മൂന്നു കോടിയോളം രൂപ ടിക്കറ്റ് വരുമാനവും മറ്റു വരുമാനങ്ങളുമായി സ്വരൂപിക്കുകയും ചെയ്തു.

7. എന്നാൽ തുടർന്ന് കമ്പനിയുടെ മാനേജ്മെൻറ് നിയന്ത്രണത്തിൻ്റെയും പദ്ധതി നിയന്ത്രണത്തിൻ്റെയും കാര്യത്തിൽ JTPL കമ്പനിയിലെ അംഗങ്ങളായ മേൽപ്പറഞ്ഞവർ സ്വാർത്ഥലാഭകരമായ പ്രവർത്തനങ്ങൾ ടി 23- 9- 2015 ലെ കരാറുകൾക്കും, സർക്കാർ കരാറിനും വിരുദ്ധമായി സ്വീകരിക്കുകയും ആയത് ശ്രീ. രാജീവ് അഞ്ചലും അദ്ദേഹത്തിൻ്റെ കമ്പനിയായ ഗുരുചന്ദ്രികയുമായി ഒരു തുറന്ന യുദ്ധത്തിൽ ചെന്നെത്തുകയും ചെയ്തു. കരാർലംഘനം നടത്തിയതിൻ്റെ പേരിൽ ഗുരുചന്ദ്രിക ടി കരാറുകൾ 12- 3- 2020 ൽ റദ്ദാക്കുകയും, പദ്ധതി നടത്തിപ്പ് സ്വയം ഏറ്റെടുക്കുകയും ചെയ്തു.

8. എന്നാൽ മേൽപ്പറഞ്ഞ മൂന്നുപേരുടെ സ്വാർത്ഥലാഭകരമായ പ്രവർത്തനം നടത്തുന്നതിനായുള്ള ആലോചന തുടങ്ങുന്ന സമയം തന്നെ ആയത് നടപ്പിലാക്കരുതെന്നും, സാമ്പത്തികമായി നിക്ഷേപകർക്ക് ഭാവിയിൽ ദീർഘകാലം നല്ല ലാഭം കിട്ടുവാൻ സാധ്യതയുള്ള 'നടത്തിപ്പു കരാർ' റദ്ദാക്കാൻ ഇടയാക്കരുതെന്നും നിക്ഷേപകരിൽ ചിലർ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. അനേകം കോടി രൂപ ടി കമ്പനിയിൽ മുടക്കിയുള്ള ശ്രീ.ഹരിദാസ് കൃഷ്ണൻകുട്ടിയും,
ശ്രീ.കൃഷ്ണൻ കൂടചേരി എന്ന നിക്ഷേപകനും മേല്പറഞ്ഞ മൂന്നു വ്യക്തികളുടെ പ്രവർത്തികൾ ഒരു വിധത്തിലും ന്യായീകരിക്കാൻ കഴിയാത്തതും നിക്ഷേപകരുടെ നന്മ ലക്ഷ്യമാക്കിയുള്ളതല്ല എന്നും കാണിച്ചു കൊണ്ട് കത്തയച്ചു. അതിനവർ പരിഹാസ്യപരമായ മറുപടിയാണ് അയച്ചത്.

9. കരാർ റദ്ദാക്കിയതിനെ പുനസ്ഥാപിക്കുമെന്ന് വീമ്പിളക്കിയവർക്ക് എല്ലാ കോടതി വിധികളിലൂടെയും തിരിച്ചടിയാണുണ്ടായിക്കൊണ്ടിരിക്കുന്നത്.

10. മേല്പറഞ്ഞ മൂന്നുപേർ ടി കമ്പനിയിൽ താരതമ്യേന വളരെ കുറഞ്ഞ നിക്ഷേപം മാത്രമേ നടത്തിയിട്ടുള്ളൂ. അവർ ചില നിക്ഷേപകരെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയും പദ്ധതിപ്രദേശത്ത് അതിക്രമിച്ചു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ പരസ്യ ആഹ്വാനങ്ങൾ നടത്തുകയുമാണ്.

11. ഇവരുടെ കരാർ വിരുദ്ധ പ്രവർത്തനങ്ങൾ മൂലം നിക്ഷേപകർക്ക് കോടിക്കണക്കിനുള്ള മുതൽമുടക്ക് നഷ്ടമാകും എന്ന നിലയിലാണ്.
ടി സർക്കാർ കരാറും JTPL ലുമായുള്ള ഉപ-കരാറുകളും പരിശോധിച്ചാൽ, ഗുരുചന്ദ്രികയുടെ പൂർണമായ അംഗീകാരവും സമ്മതവും ഉണ്ടെങ്കിൽ മാത്രമേ
JTPL കമ്പനിക്ക് നടത്തിപ്പിനായുള്ള കരാർ തുടരുവാൻ സാധിക്കുകയുള്ളു എന്ന് നിസ്സംശയം മനസ്സിലാകും.

മുടക്കുമുതലും, ദീർഘകാല ലാഭവും സ്വന്തമാക്കുക എന്നത് മാത്രമാണ് ഭൂരിപക്ഷം നിക്ഷേപകരുടെയും ലക്ഷ്യം. അല്ലാതെ ഇവർ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതുപോലെ ജഡായുപാറ പദ്ധതിയുടെ സ്ഥലമോ അവിടെ സൂക്ഷിച്ചിട്ടുള്ള സ്ഥാപര ജംഗമ വസ്തുക്കളോ അതിൻ്റെ യഥേഷ്ട നടത്തിപ്പോ JTPLകമ്പനിക്ക് ഒരിക്കലും കിട്ടുകയില്ല എന്ന് നിയമം അറിയാവുന്നവർക്കെല്ലാം അറിയാം. ഇതറിയാവുന്ന ഇവർ നിഷ്കളങ്കരായ നിക്ഷേപകരുടെ നിക്ഷേപംവച്ച് ചൂതാട്ടം നടത്തുകയാണ്.

എന്താണ് ജെ.റ്റി.പി.എൽ?എന്താണ് ജെ.റ്റി.പി.എലും രാജീവ് അഞ്ചലുമായുള്ള ബന്ധം. ആർക്കെങ്കിലും ഒന്ന് ചുരുക്കി ഇവിടെ പറയാൻ കഴിയു...
30/11/2020

എന്താണ് ജെ.റ്റി.പി.എൽ?
എന്താണ് ജെ.റ്റി.പി.എലും രാജീവ് അഞ്ചലുമായുള്ള ബന്ധം. ആർക്കെങ്കിലും ഒന്ന് ചുരുക്കി ഇവിടെ പറയാൻ കഴിയുമോ... ചടയമംഗലുത്തുകാർക്കെല്ലാം മനസിലാകാൻ വേണ്ടിയാണ്.....

ഇതിനു താഴെ നിങ്ങളുടെ അഭിപ്രയം രേഖപ്പെടുത്താം.

30/11/2020

പ്രശ്‌നമുണ്ടാക്കുന്നത് നിക്ഷേപകരായെത്തി മുതലാളിമാരാകാൻ ശ്രമിച്ചവരെന്ന് രാജീവ് അഞ്ചൽ; വായ്പയെടുത്തും ഭൂമി വ...

29/11/2020

ചടയമംഗത്തുകാർക്ക് ഇത് അഭിമാന പദ്ധതി ആണ്. ഞങ്ങൾ സത്യത്തിനും നീതിക്കും ഒപ്പമുണ്ടാകും എന്നും. ഇതിനെ തകർക്കാൻ അനുവദിക്കില്ല.

29/11/2020
29/11/2020

പോത്തൻകോട് ∙ കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയിൽ നിന്നു പുറത്താക്കപ്പെട്ട ജഡായുപ്പാറ ടൂറിസം പ്രൊ....

നാട്ടുകാർ രക്ഷപ്പെട്ടു. പക്ഷേ പാവം പ്രവാസികൾ, ഇവിടെ സർക്കാർക്ക് ന്യായമായും ഒരു ഇടപെടൽ സാധ്യമാണോ...
29/11/2020

നാട്ടുകാർ രക്ഷപ്പെട്ടു. പക്ഷേ പാവം പ്രവാസികൾ, ഇവിടെ സർക്കാർക്ക് ന്യായമായും ഒരു ഇടപെടൽ സാധ്യമാണോ...

29/11/2020
https://www.facebook.com/hawksviewmediaofficial/posts/202488084837365
29/11/2020

https://www.facebook.com/hawksviewmediaofficial/posts/202488084837365

ജടായു ടൂറിസത്തിന് മുന്നിൽ പ്രതിഷേധവുമായി നിക്ഷേപകർ
ചടയമംഗലം : ചടയമംഗലം ജടായുപ്പാറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു പ്രതിഷേധം ആളുന്നു. ഇന്ന് നിക്ഷേപകരും ബന്ധുക്കളും അടക്കം നൂറോളം ആളുകൾ പ്ലക്കാർഡുകളും ഏന്തി പ്രതിഷേധവുമായി ടൂറിസത്തിന് മുന്നിൽ എത്തി. ശാന്തിഗിരി ആശ്രമം മഠാധിപതിയെ കണ്ട ശേഷമാണ് പ്രതിഷേധക്കാർ ചടയമംഗലത്ത് എത്തിയത്.ശാന്തിഗിരി ആശ്രമത്തിന്റെ സമീപം വച്ച് പ്രതിഷേധക്കാർക്ക് പിന്തുണ നൽകിയ ബിജെപി പ്രവർത്തകനായ ദീപുവിനെ രാജീവ്‌അഞ്ചലിന്റെ സഹോദരന്മാരും ഗുണ്ടകളും ചേർന്ന് മർദിച്ചു എന്നും സമാധാന പരമായ സമരത്തെ അടിച്ചമർത്താൻ ചിലർ ശ്രമിക്കുന്നു എന്നും നിക്ഷേപകരുടെ പ്രതിനിധി ഡേവിഡ്സൺ ഹോക്സ് വ്യൂ മീഡിയയോട് പറഞ്ഞു.

29/11/2020
29/11/2020

Address


Website

Alerts

Be the first to know and let us send you an email when Jadayu Facts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share