Eventos

Eventos Eventos intend to provide individual and group tours, adventure tours, camping and organizing entertainment and cultural events in different tourist spots
(3)

we deals with camping,tour packages ,pilgrimage tours and event management .

22/05/2018

യാത്രികരുടെ സ്വപ്നഭൂമിയായ
തായ്‌ലാന്റിലേക്ക്‌ പോയാലോ ?

👉🏼 വിമാന ടിക്കറ്റ്‌
👉🏼 വിസ
👉🏼 യാത്ര
👉 താമസം
👉ഭക്ഷണം
👉 പ്രവേശന ടിക്കറ്റുകൾ
👉 മലയാളി ടൂർ മാനേജർ
തുടങ്ങി എല്ലാ ചിലവുകളും ഉൾപ്പടെ
ജൂലായ്‌ 06ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്നു.

വിശദ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക
9747408070
9072669901
04972831875

13/01/2018
12/01/2018

#അജന്ത_എന്ന_മഹാത്ഭുദം
__________________________

ഒരു വലിയ കരിങ്കല്ലിന്റെ പാറ തുരന്ന് അതിന്റെ ഉൾവശത്തെ കല്ല്‌ മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ?

ഇല്ല അല്ലെ.???

എങ്കിൽ കേൾക്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുചയമാക്കി മാറ്റിയ കഥ പറയാനുണ്ട്

ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങൾക്ക്.

മഹാരാഷ്ട്രയിലെ ഔരങ്ങബാദിനദുതു സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അത്ഭുതങ്ങളുടെ പറുദീസയാണ്.

ഒരു പക്ഷെ ലോകത്തിലെ 7 മഹാട്ബുധങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത് പോലും വരില്ല എന്നതാണ് സത്യം.

കൈലാസനാഥ ക്ഷേത്രം നിർമിച്ചിരിക്കുന്നത് കല്ലുകളോ മറ്റോ ചേർത്തുവെച്ചല്ല മറിച്ച്......

ഒരു വലിയ കരിങ്കല്ലിന്റെ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു.

ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക്‌ വന്നു കൊണ്ട് ക്ഷേത്രം നിര്മിക്കുകയായിരുന്നു എന്നാണ്. അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്.

ചരിത്രകാരന്മാര്കും പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര്കും ഇന്നും ഉത്തരം കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല്‌ തുരന്നു പുറത്തേക്കു കൊണ്ട് പോയി എന്നത്.

പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര് പറയുന്നത് ഏകദേശം 400000 ടണ്‍ പാറ എങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്.

ആള്കാരെ വച്ച് തുരന്നു മാറ്റിയാൽ ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിര്മിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്.

അങ്ങനെയെങ്കിൽ 1 മണിക്കുറിൽ 5 ടണ്‍ പാറ എങ്കിലും തുരന്നു മാറ്റണം.

ഇന്നത്തെ ആധുനികം ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കുറിൽ അര ടണ്‍ പോലും തുരന്നു മാറ്റാൻ പറ്റില്ല എന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു.

ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തൂണുകളിലുമുള്ള കൊത്തുപണികൾ.

ഇതുപോലൊന്ന് നിർമിക്കാൻ പോയിട്ട് ഇത് ഒന്ന് തകർക്കാൻ പറ്റുമോ നോക്കുക.

1682 ഇൽ ഔരംഗസീബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു.

1000 ആൾകാർ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും കൊതുപനികൾ അല്പം തകര്കാൻ പറ്റി എന്നല്ലാതെ വേറൊന്നും കഴിഞ്ഞില്ല.

അവസാനം ഔരങ്കസെബ് ആ ഉദ്യമം ഉപേക്ഷിക്കുക ആയിരുന്നു.

എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത് നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ x രൂപത്തിൽ ആണ് കാണുന്നത് .
ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹം തന്നെ.

ഏതു സാങ്കേതികത ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്.

ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി തൂണുകളും ബാല്കനിയും അനേകം മുറികളും ഒക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ്.

ചരിത്രകാരന്മാര്കും ആധുനിക ശാസ്ത്രജ്ഞാന്മാര്കും ഇന്നും പിടി കൊടുകാതെ ദുരുഹമായി ഇന്നും അതിന്റെ നിര്മാണ രഹസ്യം നിലനില്കുന്നു.

ഭാരതീയ ശാസ്ത്രത്തിനു മുന്നിൽ ലോകം ശിരസ്സുനമിക്കുകയാണ് ഇവിടെ.....

സംസ്‌കാരങ്ങളും ചരിത്രവും ഒരുമിച്ചു ചേരുന്ന ഇന്ത്യ എന്ന മഹാരാജ്യം ക്ഷേത്രങ്ങളുടെ നഗരം കൂടിയാണ്. മതപരമായ സ്ഥലം എന്നതിലുപരി...
01/12/2017

സംസ്‌കാരങ്ങളും ചരിത്രവും ഒരുമിച്ചു ചേരുന്ന ഇന്ത്യ എന്ന മഹാരാജ്യം ക്ഷേത്രങ്ങളുടെ നഗരം കൂടിയാണ്. മതപരമായ സ്ഥലം എന്നതിലുപരിയായി സാംസ്‌കാരികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇടം കൂടിയാണ് ക്ഷേത്രങ്ങള്‍. ചില സ്ഥലങ്ങളാകട്ടെ ക്ഷേത്രങ്ങളുടെ പേരില്‍ മാത്രമായിരിക്കും അറിയപ്പെടുക. വാസ്തുവിദ്യയുടെ പേരിലായാലും നിര്‍മ്മാണത്തിലെ വ്യത്യസ്തത കൊണ്ടായാലും ഇങ്ങനെ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന പ്രശസ്തമായ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

23/11/2017
ഇത് വിദേശ രാജ്യം ഒന്നു അല്ല . നമ്മുടെ തിരുവനന്തപുരം കിളിമാനൂർ നിന്നു 10 km സഞ്ചരിച്ചാൽ ജടായു പാര്‍ക്കിൽ എത്താം.... !!!സം...
22/11/2017

ഇത് വിദേശ രാജ്യം ഒന്നു അല്ല . നമ്മുടെ തിരുവനന്തപുരം കിളിമാനൂർ നിന്നു 10 km സഞ്ചരിച്ചാൽ ജടായു പാര്‍ക്കിൽ എത്താം.... !!!

സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ് കൊല്ലം ജില്ലയിലെ ജടായു പാറ നേച്ചര്‍ പാര്‍ക്ക്‌ ...ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പം എന്ന ഖ്യാതി ആണ് ജടായു പാര്‍ക്കിന്‍റെ സവിശേഷത . എഴുപത് അടി ഉയരത്തില്‍ ആണ് പക്ഷി ഭീമന്‍റെ ശില്‍പ്പം നിര്‍മിച്ചിരിക്കുന്നത് .ആധുനിക സൌകര്യങ്ങളോട് കൂടിയ ഡിജിറ്റല്‍ മ്യൂസിയം, 6D തീയറ്റര്‍, ആയൂര്‍വേദ റിസോര്‍ട്ടുകള്‍ എല്ലാം ശില്പത്തിന് കീഴില്‍ ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട് ഹൈടെക് സംവിധാനത്തിലുള്ള ടൂറിസം പദ്ധതിക്കാണ് രൂപം നല്‍കുന്നത് . ജടായുവിന്റെ ചിറകിലൂടെ കയറി കണ്ണില്‍ എത്തി പുറം കാഴ്ചകള്‍ കാണാനും ഷോപ്പിംഗ്‌ സൌകര്യവും ഒരുക്കും.സാഹസികം നിറഞ്ഞ മലകയറ്റം എടുത്തു പറയേണ്ടുന്ന ഒന്നാണ്

ഐതീഹ്യം ഉറങ്ങുന്ന ജടായു പാറയില്‍ വിനോദ സഞ്ചാരികള്‍ക്ക് വിസ്മയം ഒരുക്കുന്ന ജോലികള്‍ പ്രശസ്ത സിനിമ സംവിധായകനും ശില്പിയും ആയ ശ്രീ രാജിവ് അഞ്ചല്‍ ന്‍റെ മേല്‍നോട്ടത്തില്‍ ആണ് നടന്നത് . അദ്ദേഹംതന്നെയാണ് ജടായു പാറ ടൂറിസത്തിന് ചുക്കാന്‍ പിടിക്കുന്നത്‌.കൊല്ലം ജില്ലയില്‍ ചടയമംഗലം ജങ്ങ്ഷന് സമീപം തിരുവനന്തപുരം – അങ്കമാലി എം സി റോഡിനു സമാന്തരമായി എഴുപത്തി ഒന്‍പതു ഏക്കര്‍ സ്ഥലത്ത് മൂവായിരം അടി ഉയരത്തില്‍ ആണ് പാറ സ്ഥിതി ചെയ്യുന്നത്. പാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ കിഴക്ക് ചണ്ണപ്പേട്ടയിലെ കുടുക്കത്തു പാറയും, മലമേല്‍ പാറയും, സഹ്യപര്‍വതവും പടിഞ്ഞാറ് അറബിക്കടലും കൊല്ലം തങ്കശ്ശേരി വിളക്കുമാടവും കാണാം ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണപ്രദമായ ഒരു പ്രദേശമാണ് ജടായു പാറ.വിദേശത്ത് നിന്നുപോലും സഞ്ചാരികള്‍ ഇവിടെ എത്തി തുടങ്ങിയിരിക്കുന്നു.രാമായണത്തിലെ ജടായുവുമായി ബന്ധപ്പെട്ടെതാണ് പാറയുടെ ഐതീഹ്യം. സ്വദേശികളെയും വിദേശികളെയും ഒരേ പോലെ ആകര്‍ഷിക്കുന്ന ജടായു പാറ ലോകത്തിലെ തന്നെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം ആകുമെന്ന് കരുതാം

*കാഴ്ചകളുടെ പൂരമാണ് ഇടുക്കിയിൽ.*പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളാണ് ഇവിടെ...
17/11/2017

*കാഴ്ചകളുടെ പൂരമാണ് ഇടുക്കിയിൽ.*
പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളാണ് ഇവിടെ. ഇടുക്കി, തേക്കടി, മൂന്നാർ, വാഗമൺ... പ്രകൃതിദൃശ്യങ്ങൾകൊണ്ടും കാലാവസ്‌ഥകൊണ്ടും അനുഗ്രഹിക്കപ്പെട്ടതാണ് ഇടുക്കിയുടെ സൗന്ദര്യം. ...
അവധി ദിവസങ്ങൾ വരവായി; എടുക്ക് പെട്ടി, ഇടുക്കിക്ക് പോകാം
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം.
ഇന്ന് ഭുമിയില്ഒരരുസ്വര്ഗ്ഗടമുണ്ടങ്കില്‍ അത് ഇടുക്കിയാണ് ഇതു പൊങ്ങച്ചത്തിനുവേണ്ടിപറയുന്നതല്ല..
സുഹൃത്തുക്കളെ ഇത്ര സുന്ദരമായ നാട് ലോകത്ത് എവിടെയാണുള്ളത് ഇന്ന് ലോകരാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ടൂറിസം മേഘലകളില്‍ നല്ലൊരു സ്ഥാനം നമ്മുടെ ഇടുക്കിക്കുണ്ട് അതൊരു ചെറിയ കാരൃമായി തോന്നുന്നില്ല..
മഞ്ഞു കൊണ്ടു മൂടപ്പെട്ട് പച്ചപുതച്ചു കിടക്കുന്ന മാമലകള്‍ അതിനെ തട്ടി ഉണര്ത്തിൂ ക്കൊണ്ടിരിക്കുന്ന പൊന്‍ കിരണങ്ങളും വന്യ ജീവികളുടെ വിഹാര കേന്ദ്രമായഘോരവനങ്ങളും അപൂര്വ്വ് സസ്യലതാതികളും ഒൗഷധ ചെടികളും മാമലകള്ക്കുപ മേലെ കരിങ്കല്പാളറകള്‍ തുരന്നുണ്ടാക്കിയ ഗുഹകളും അതിനേക്കാളുപരി സ്നേഹവും വിനയവും എളിമയും അദ്ധ്വാനശീലവും കൈമുതലാക്കിയ ഒരു കൂട്ടം ജനതയും..
അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ആര്ച്ച് ഡാമായ ഇടുക്കി അണക്കെട്ടും ഇടുക്കിയിലെ കൗതുകങ്ങളില്‍ ചിലതുമാത്രമാണ്.
ഹണിമൂണ്‍ ആഘോഷിക്കുന്നവര്ക്കും സാഹസികപ്രിയര്ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്ക്കുനമൊക്കെ ഇടുക്കി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്. മൂന്നാര്‍ ആണ് ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. മൂന്നാര്‍ കൂടാതെ വാഗമണ്‍, പീരുമേട്, രാമക്കല്മേ്ട് തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതുകൂടാതെ മറ്റു പല സ്ഥലങ്ങളും ഇടുക്കിയിലുണ്ട്..
♥️♥️♥️

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
15/11/2017

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

14/11/2017

ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും 60 കി.മീ അകലെയായാണ് ദൂധ്സാഗർ . 1017 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മാണ്ഡവി നദിയിലാണുള്ളത്. പാൽക്കടൽ എന്നാണ് ദൂധ്സാഗർ എന്ന വാക്കിനർത്ഥം. ഇന്ത്യയിലെതന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ദൂധ്സാഗർ. ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ 5ആമതും ലോകത്തിൽ 227ആമതുമാണ് ദൂധ്സാഗറിന്റെ സ്ഥാനം. അനേകം ഘന.അടി വെള്ളമാണ് ഈ ജലപാതത്തിലൂടെ വർഷകാലത്ത് ഉഴുകുന്നത്. ഗോവയിലെ പ്രകൃതി സൗന്ദര്യത്തിൻ ഈ ജലപാതം മാറ്റുകൂട്ടുന്നു.

കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍
14/11/2017

കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍

വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
13/11/2017

വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
11/11/2017

കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

 # ഹമ്പി ഗതകാല സ്മൃതികളുടെ പറുദീസ.... #Shinith Pattiam'ഓരോ യാത്രയും അവനവനിലേക്കുളളതാണെന്ന' ഡാനി കായയുടെ പ്രശസ്തമായ ഉദ്ധ...
10/11/2017

# ഹമ്പി ഗതകാല സ്മൃതികളുടെ പറുദീസ.... #
Shinith Pattiam
'ഓരോ യാത്രയും അവനവനിലേക്കുളളതാണെന്ന' ഡാനി കായയുടെ പ്രശസ്തമായ ഉദ്ധരണി ഹൃദയത്തിൽ സൂക്ഷിച്ച്കൊണ്ടാണ് ഞാൻ
ഓരോ യാത്രയും ആരംഭിക്കാറുളളത്.
ഈ പൂജാവധികാലം കർണ്ണാടകത്തിലെ
കാഴ്ചകളുടെ പറുദീസ കണ്ടെടുക്കാൻ
വേണ്ടി മാറ്റിവച്ചു.
യാത്രയിൽ കൂട്ടിന് പ്രിയ സഖി നീനുവും
ഒരു വയസുകാരി മകൾ സാഷയും..
'ജീവികുലത്തിന്റെ എല്ലാ യാത്രയും അതിജീവനത്തിന്റെ പൊരുൾതേടിയാണെന്ന്'
പ്രിയ എഴുത്തുകാരൻ സുരേന്ദ്രൻ പറഞ്ഞത് ഓർത്തുപോകുന്നു...
ഭക്ഷണവും രതിയും ജീവിതത്തിന്റെ അഭിവാജ്യഘടകമെന്നപോൽ യാത്രയും മാറിയിരിക്കുന്നുവെന്ന് പ്രിയ സുഹൃത്തും എഴുത്തുകാരനുമായ പ്രകാശൻ മാണിക്കോത്ത് കഴിഞ്ഞ ദിവസം
എന്നോട് ചോദിച്ചതിൽ തെല്ലും അതിശയോക്തിയില്ലായിരുന്നു..
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വൈകുന്നേരം 4.40-നുളള ബാംഗ്ലൂർ എക്പ്രസിന് 'കറുത്ത മണ്ണുളള' ദേശമായ കർണ്ണാടകത്തിലേക്ക് പുറപ്പെട്ടു.
കുറേ ദുരേയ്ക്ക്...
കുറെ കുറെ ദൂരേയ്ക്ക്.....
ഒരു യാത്രയ്ക്ക് വേണ്ടുന്ന ഒരുക്കങ്ങളും ആസൂത്രണവുമൊന്നുമില്ലാതെ തികച്ചും അലസമായ യാത്ര....
പുലർച്ചെ 2.45-ന് തീവണ്ടി ഹസൻ സ്റ്റേഷനിലെത്തി.ചെറിയ തണുപ്പുണ്ട്..അവിടെ നിന്നും ഓട്ടോയിൽ താമസ സ്ഥലമായ എസ്.എസ്.റസിഡൻസിയിലെത്തി.ശീതീകരിച്ച മുറിയിൽ അല്പസമയം മയങ്ങി.സാഷയുടെ കരച്ചിൽ അലാറം പോലെ എന്നെ ഉണർത്തി...
അതിരാവിലെതന്നെ ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാന നഗരിയായിരുന്ന ബേലൂരിലേക്ക് പുറപെട്ടു.ചെറിയ ഒരു മിനിബസിലായിരുന്നു യാത്ര.വാഴകുല,വാഴയില,കോഴി,പട്ടി,ആട് എന്നിങ്ങനെ സകല ജീവികളും യാത്രകാരായി ബസിലുണ്ടായിരുന്നു...
ഹസനിൽ നിന്നും ബേലൂരിലേക്കുളള യാത്രയിൽ റോഡിനിരുവശത്തും ചോളപാടങ്ങൾ പൂത്തുനിൽക്കുന്ന കാഴ്ച മനോഹരമാണ്...
ഒരു മണിക്കൂർ യാത്രയ്ക്കൊടുവിൽ ഞങ്ങൾ ബേലൂരിൽ ഇറങ്ങി,മയൂര ഹോട്ടലിൽ നിന്നും വയറ് നിറയെ ദോശയും കഴിച്ച് ഹൊയ്സാല രാജവംശത്തിന്റെ വാസ്തുവിദ്യയിലെ പ്രതാപം വിളിച്ചോതുന്ന ചെന്നകേശവ ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങി...

■ചെന്ന കേശവ അമ്പലം■
പ്രകൃതി ഭംഗിയും ക്ഷേത്ര ഗാഭീര്യവും ചേർന്ന് ദക്ഷിണ ബനാറസ് എന്ന് പുകൾപെറ്റ 'ബേലൂർ' യാഗചി നദീതീരത്താണ് സ്ഥിതിചെയ്യുന്നത്.
ഹൊയ്സാല രാജവംശത്തിന്റെ തിരുശേഷിപ്പുകൾ കാണാനുളള ആഗ്രഹത്തോടെ മെറ്റൽ ഡിറ്റക്ടർ ഘടിപ്പിച്ച ക്ഷേത്ര ഗോപുരത്തിന്റെ വാതിലിലൂടെ ഞങ്ങൾ അകത്തേക്ക് കടന്നു.
ക്ഷേത്രത്തിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത് പ്രശംസനീയമാണ്.
ചെന്നകേശവ അമ്പലം വിജയനാരയണ അമ്പലമെന്ന പേരിലും അറിയപെടുന്നു.ഹൊയ്സാല രാജവംശം തലക്കാട് യുദ്ധത്തിൽ ചോള രാജാക്കൻമാരെ തോൽപിച്ചതിന്റെ സ്മരണാർത്ഥം നിർമ്മിച്ചതാണ് ഈ അമ്പലമെന്ന് ചരിത്ര ഭാഷ്യം.നൂറ്റി മൂന്ന് വർഷമെടുത്താണ് ഹൊയ്സാല വാസ്തുകലയുടെ മാസ്റ്റർ പീസായ ചെന്ന കേശവ അമ്പലം പൂർത്തിയാക്കിയത്.
ക്ഷേത്രസമുച്ചയത്തിനകത്ത് ചെറുതും വലുതുമായ ധാരാളം ശ്രീകോവിലുകളും മണ്ഡപങ്ങളും ചെന്നകേശവ അമ്പലത്തിന്റെ പ്രൗഡി ഓർമ്മപെടുത്തുന്നു.
ക്ഷേത്ര കവാടത്തിന് ഇടതുവശത്തുകാണുന്ന,പുലിയെ ആക്രമിച്ച് കീഴ്പെടുത്തുന്ന പ്രതിമ ഹോയ്സാല രാജവംശത്തിന്റെ പ്രതീകമായ രാജചിഹ്നമാണ്.
നക്ഷത്രാകൃതിയിലുളള ക്ഷേത്രത്തിന്റെ ഓരോ മൂലയിലുമുളള കൊത്തുപണികൾ പ്രൗഡോജ്ജ്വലമാണ്.
മിനുസമുളള കറുത്തകല്ലുകളിലെ കാവ്യാത്മകത പറഞ്ഞറിയ്ക്കുന്നതിനുമപ്പുറമാണ്.
കൊത്തുപണികളിൽ പ്രധാനം മേൽകൂരയുടെ കീഴിലായുളള ശുകഭാഷിണി,ദർപണസുന്ദരി എന്നിവയാണ്.
ചെന്നകേശവ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയ ശ്രീകോവിലാണ് കപ്പേചെന്നിഗ്ഗരയ്യ.
വീരനാരായണന്റെ സ്മരണാർത്ഥം കേശവക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിർമ്മിച്ചിരിക്കുന്ന വീരനാരയണ ക്ഷേത്രം ചെറുതാണെങ്കിലും വാസ്തുകലയാൽ ഭംഗി നേടിയിട്ടുണ്ട്.സൗമ്യന്യകി ശ്രീകോവിലും അണ്ഡൽ അമ്മനവര ശ്രീകോവിലും കേശവ ക്ഷേത്രത്തിന്റെ ചുറ്റുമുളള പ്രധാനപെട്ട കോവിലുകളാണ്..
ക്ഷേത്രത്തിന്റെ തിരുമുറ്റത്തിനടുത്തുളള ഒറ്റകല്ലിൽ തീർത്ത ഗുരുത്വാകർഷണ തുണിന്റെ ഉയരം 42 അടിയാണ്.
ഹൊയ്സാല രാജവംശത്തിന്റെ തിരുശേഷിപ്പുകളിലൂടെ സഞ്ചരിച്ചപ്പോൾ സമയം പോയതറിഞ്ഞില്ല..
ഹൊയ്സാല രാജവംശത്തിന്റെ ആദ്യ തലസ്ഥാനമായ ഹലബെഡുവിലേക്ക് പോകാനായി ഞങ്ങൾ ബേലൂർ ബസ് സ്റ്റാൻഡിലേക്ക് തിരിച്ചു..
വാഴയും പൂക്കളും കുമ്പളങ്ങയുംകൊണ്ട് അലങ്കരിച്ച കടകളും വാഹനങ്ങളും കർണ്ണാടകത്തിലെ പൂജയുടെ പ്രധാന്യം വെളിവാക്കുന്നുണ്ട്..
ഇരുപത് മിനുറ്റ് ബസ് യാത്ര ഞങ്ങളെ ഹലെബോഡുവിലെത്തിച്ചു.ഹൊയ്സാല രാജവംശം തെക്കൻ കർണ്ണാടകത്തിൽ 150-ഓളം അമ്പലങ്ങൾ നിർമ്മിച്ചതിൽ ബേലൂർ,ഹലെബിഡു,സോമനാഥ്പൂർ എന്നിവിടങ്ങളിലെതാണ് പ്രൗഡോജ്ജ്വലമായത്..
ഹലെബിഡുവിലെ ഹൊയസലേശ്വര ക്ഷേത്രം ചെന്നകേശവ അമ്പലത്തിന്റെ മറ്റൊരു പതിപ്പാണ്.ശിവലിംഗവും നന്തിയേയും കണ്ടതിന് ശേഷം ഞങ്ങൾ കർണ്ണാടക സ്റ്റേറ്റ് ബസിൽ ഹസനിലേക്ക് തിരിച്ചു.
ഉച്ചഭക്ഷണം ഹസനിലെ സാൻമ ഹോട്ടലിൽ നിന്നും കഴിച്ചു.പച്ച അരി ചോറ് തൊണ്ടയിലൂടെ ഇറങ്ങുന്നില്ലെന്ന് നീനു പരിഭവം പറഞ്ഞു.
ഉച്ചഭക്ഷണത്തിന് ശേഷം
ശ്രാവണബെൽഗോളയിലെ ബാഹുബലിയെ കാണാൻ ബാംഗ്ലൂർ ബസിൽ ചെന്നറായപട്ടണത്തിലേക്ക് തിരിച്ചു.
കർണ്ണാടകത്തിലെ സ്റ്റേറ്റ് ബസിലുളള യാത്ര രസകരമാണ് ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന ഹൈലൈറ്റ് ചെലവ് കുറച്ചുകൊണ്ടുളള കെ.എസ്.ആർ.ടി.സിയിലുളള യാത്രയാണ്.

■ബാഹുബലി■
ഹസൻ ജില്ലയിലെ ചെന്നറായപട്ടണത്തിനടുത്തുളള ടൗണാണ് ശ്രാവണബെൽഗോള.
ഉച്ചകഴിഞ്ഞ് 3.30ന് ഞങ്ങൾ ശ്രാവണബെൽഗോളയിലെ വിന്ധ്യഗിരി കുന്ന് ലക്ഷ്യമാക്കി നടന്നുനീങ്ങി.പാറകളിൽ കൊത്തിയ 641-ഓളം പടവുകൾ കയറിവേണം ലോകപ്രശസ്തമായ ജൈനമത തീർത്ഥാടന കേന്ദ്രത്തിലെ ഗോമഡേശ്വര ക്ഷേത്രത്തിലെത്താൻ. ചെരുപ്പ് ധരിക്കാൻ പാടില്ലാത്തതിനാൽ കരിങ്കൽ പടവുകളിലെ ചൂട് അസഹ്യമാവുമോയെന്ന് ഞാൻ ഭയപ്പെട്ടു.
സാഷയെ ചുമലിൽ കയറ്റി ബാഹുബലിയെ കാണാൻ പടവുകൾ വേഗത്തിൽ ഓരോന്നായി കയറി.തളർച്ച കാരണം കുറച്ച് സമയം പടവുകളിൽ വിശ്രമിച്ചു.ധാരാളം മലയാളി സഞ്ചാരികൾ ബാഹുബലിയെ കാണാൻ ഇന്നിവിടെ എത്തിയിട്ടുണ്ട്.
കുന്നിന്റെ മുകളിൽ നിന്നുളള കാഴ്ച ശ്രാവണബെൽഗോളയെ കൂടുതൽ സുന്ദരിയാക്കുന്നു.
പട്ടണത്തിന്റെ ഹൃദയഭാഗത്തുളള കുളത്തിലെ വെളളം പച്ചപരവതാനി വിരിച്ചതുപോലുണ്ട്.പാറകെട്ടുകളിൽ നിന്നും വെളളം ഒലിച്ചിറങ്ങി എന്റെ നഗ്നപാദത്തിന് തണുപേകി...
470 അടി ഉയരത്തിലുളള വിന്ധ്യഗിരി കുന്നിൽ ഞങ്ങൾ ആദ്യമെത്തിയത്
ശ്രീ ആദിനാഥ് തീർത്ഥങ്കരയുടെ വിഗ്രഹമുളള അമ്പലത്തിലായിരുന്നു.
പൂജാരി ഞങ്ങളുടെ നെറ്റിയിൽ ചന്ദനം തേച്ചുകൊണ്ട് ബാഹുബലിയെ കുറിച്ച് സംസാരിച്ചു തുടങ്ങി...
ഇവിടെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ മഹാമസ്തകാഭിഷേകം നടന്നു വരുന്നെന്നും
ഇനി 2018-ൽ ഗോമഡേശ്വര പ്രതിമയിൽ വെളളം,പാൽ,തേങ്ങ വെളളം,തൈര്,തേൻ എന്നിവ ഉപയോഗിച്ച് കലശാഭിഷേകം നടത്തുമെന്നും പൂജാരി പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും ഉയരമുളള ഒറ്റകൽ പ്രതിമയായ ബാഹുബലിയെ കണ്ട ഉടനെ സാഷ പേടിച്ച് കരയാനും തുടങ്ങി..
ഗോമഡേശ്വരന്റെ മുഖത്ത് ജ്ഞാനത്തിന്റെ വെളിച്ചവും അഹിംസയുടെ അടയാളവുമുളളപോലെ തോന്നി..ക്ഷേത്രത്തിന്റെ പിറകിലായി 24 തീർത്ഥങ്കരൻമാരുടെ വിഗ്രഹങ്ങളും കാണാം...
സമയം 6 മണിയോടടുത്തിരിക്കുന്നു.
ഗോമഡേശ്വരനോട് യാത്ര പറഞ്ഞുകൊണ്ട് ഞങ്ങൾ താമസസ്ഥലമായ ഹസനിലേക്ക് മടങ്ങി...
അത്താഴം കഴിച്ചതിന് ശേഷം പെട്ടെന്ന്തന്നെ കിടന്നുറങ്ങി...
പുലർച്ചെ 5 മണിക്ക് റൂം വെക്കേറ്റ്ചെയ്തു ,
ഞങ്ങൾ ഹസൻ ബസ്റ്റാന്റിലേക്ക് നടന്നു നീങ്ങി.ഇന്നത്തെ യാത്ര സ്മൃതി നഗരമായ ഹംപിയിലേക്കാണ്.
ഹസനിൽ നിന്നും 5.30 നുളള അർസികര ബസ്സിന് കല്ലുകൾ കഥ പറയുന്ന ഹംപിയിലേക്ക് പുറപെട്ടു.
അർസികരയിൽ നിന്നും ചിത്രദുർഗ ബസിന് ഹംപിയിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ പദ്ധതി.
കണ്ടക്ടറുടെ ഉപദേശമനുസരിച്ച് ഷിമോഗവഴി ഹരിഹരയിലേക്കുളള ബസിനാണ് കയറിയത്..
പ്രാതലുപോലും കഴിക്കാതെ 5 മണിക്കൂർ യാത്ര.. ഉച്ചഭക്ഷണം കഴിക്കാതെ ഹരിഹരയിൽ നിന്നും ഹംപിക്കടുത്തുളള പ്രധാന നഗരമായ ഹോസ്പേട്ടിലെത്തിയത് വൈകുന്നേരം 3 മണിക്ക്!!.കുറച്ച് ദൂരം കൂടിയെങ്കിലും
ഷിമോഗവഴിയുളള ഹംപി യാത്ര എന്തുകൊണ്ടും മനോഹരമായിരുന്നു.
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽപാടങ്ങളും,ചെണ്ട് മല്ലികയും,സൂര്യഗാന്ധിയും,ചോളവും കൺനിറയെ കണ്ടുകൊണ്ട് കർണ്ണാടകയിലെ ഗ്രാമപ്രകൃതിയെയാകെ ഒപ്പിയെടുത്തുകൊണ്ടുളള ബസ് യാത്ര...
ഹംപിക്കടുത്തുളള പ്രധാന നഗരമായ ഹോസ്പെറ്റിൽ പൂജാവധിയായതിനാൽ ലോഡ്ജുകളിലൊക്കെ നല്ല തിരക്കാണ്.
ഹംപിയിൽ താമസിക്കാനുളള സൗകര്യം പരിമിതമായതിനാൽ പൊതുവേ സഞ്ചാരികളൊക്കെ ഹോസ്പെറ്റിലാണ് തങ്ങാറുളളത്.ബസ് സ്റ്റാന്റിനടുത്തുളള സ്വാതി ലോഡ്ജിൽ നല്ല ഒരു മുറി തരപെടുത്തി.
ഉച്ചഭക്ഷണം വൈകുന്നേരം 4 മണിയോടുകൂടെ കഴിച്ച് റൂമിലെത്തി ഫ്രഷ് ആയതിന് ശേഷം തുംഗഭദ്ര ഡാം കാണാൻ വേണ്ടി പുറപെട്ടു..
തുംഗഭദ്ര ഡാമിലെ രാത്രി കാഴ്ച മികച്ചതായിരുന്നു..
യാത്ര ക്ഷീണം കാരണം ഉറക്കം പെട്ടെന്നായി.
ഉറക്കത്തിലൊക്കെ ഹംപി കടന്നുവന്നിരുന്നു.2006-ൽ ബി.എഡിന് പഠിക്കുമ്പോൾ ഹമ്പിയിൽ വന്നിരുന്നു..
ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ് ഹംപി!!
കാഴ്ചകളുടെ മഹാസമുദ്രം...
അതിരാവിലെതന്നെ ഹോസ്പെട്ട് ബസ് സ്റ്റാന്റിൽ നിന്നും ഞങ്ങൾ ഹംപിയിലേക്ക് ബസ് കയറി..
ബസിൽ ഉളളവരൊക്കെ ഹംപിയിലെ കാഴ്ചകളെ ആകാംഷയോടെ കാത്തിരിക്കുന്നവരായിരുന്നു...
കമലാപുരയെന്ന ചെറിയ ടൗണിലൂടെ ഞങ്ങളുടെ സ്വപ്നത്തെയും വഹിച്ചുകൊണ്ട് വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ഹംപിയിലേക്ക് പ്രവേശിച്ചു...

■വിജയനഗര സാമ്രാജ്യം■

തുംഗഭദ്ര നദിയുടെ തെക്കേകരയിൽ വലിയ പാറക്കെട്ടുകൾ നിറഞ്ഞ കുന്നുകളാൽ ചുറ്റപെട്ട പ്രദേശത്ത് സംഗമന്റെ അഞ്ച് പുത്രൻമാർ കെട്ടിപടുത്തുയർത്തിയതാണ് വിജയനഗര സാമ്രാജ്യം..
വിജയനഗരത്തിന്റെ ഭാഗധേയങ്ങൾ നിയന്ത്രിച്ചത് സംഗമവംശം,സാലുവംശം,
തുളുവംശം,ആരവീഡു വംശം എന്നിങ്ങനെ നാല് രാജവംശങ്ങളായിരുന്നു..
കൃഷ്ണദേവരായന്റെ കാലഘട്ടത്തിലാണ് വിജയനഗര സാമ്രാജ്യത്തിലെ കലാ-സാംസ്കാരിക രംഗങ്ങൾ കൂടുതൽ സജീവമായത്.
മുസ്ലീം രാജാക്കൻമാരുടെ
ആക്രമണങ്ങൾക്കെതിരായ ഒരജയ്യ ശക്തിയായും ഹിന്ദുമത സംസ്കാരങ്ങളുടെ രക്ഷാകേന്ദ്രവുമായാണ് ഇന്ത്യാ ചരിത്രത്തിൽ വിജയനഗര സാമ്രാജ്യം വിലയിരുത്തപെടുന്നത്.
കൃഷ്ണദേവരായന്റെ മരണശേഷം വിജയനഗര സാമ്രാജ്യത്തിന്റെ പ്രതാപത്തിന് മങ്ങലേറ്റു.
1565-ൽ ഗോൽക്കണ്ട,
ബീജപൂർ,അഹമദ്നഗർ എന്നിവരുടെ ഭരണകർത്താക്കളായിരുന്ന ഡെക്കാൻ സുൽത്താൻമാർ വിജയനഗരത്തെ പരാജയപെടുത്തിയതോടെ തലസ്ഥാനമായ ഹംപിയുടെ പ്രതാപവും അവസാനിച്ചു..
ലോകത്തിലെ തന്നെ അതിമനോഹരമായ
ഒരു നഗരത്തെ ആറുമാസത്തോളം കൊളളയടിച്ചും തകർത്തും എതിരാളികൾ
തങ്ങളുടെ അധീശത്വം ഉറപ്പിച്ചു...

ഹംപി തകർത്തെറിയപെട്ട
ഒരു മഹാസാമ്രജ്യത്തിന്റെ തിരുശേഷിപ്പുകളാണ്..

■വീരുപാക്ഷ ക്ഷേത്രം■

ഹംപിയിലേക്ക് ബസിറങ്ങുമ്പോൾ തന്നെ ഞങ്ങളെ വരവേറ്റത് 165 അടി ഉയരമുളള വീരുപാക്ഷ ക്ഷേത്രത്തിന്റെ പ്രവേശനകവാടമാണ്. അമ്പലത്തിനകവും പുറവും ഒരുപോലെ വൃത്തിഹീനമായത് യുനസ്കോയുടെ പൈതൃകപട്ടികയിലുളള ഹംപിയുടെ പകിട്ട് കുറയ്ക്കുമോയെന്ന് ഞാൻ ആശങ്കപെട്ടു..
പമ്പാദേവിക്ക് ശിവനിൽ പിറന്നവനാണ് വീരുപാക്ഷ ദേവനെന്ന് ഐതിഹ്യം.
ഹൊയസാല രാജവംശത്തിന്റെ കാലത്ത് നിർമ്മിക്കപെട്ട ഈ അമ്പലം ഹംപിയിലെ ഏറ്റവും പഴക്കമുളള ക്ഷേത്രങ്ങളിലൊന്നാണ്.
വീരുപാക്ഷ ക്ഷേത്രത്തിന്റെ മുന്നിൽ തന്നെയാണ് ഒരുകാലത്ത് രത്നവും വൈരവും വിൽപന നടത്തിയിരുന്ന ഹംപി ബസാർ സ്ഥിതിചെയ്യുന്നത്. ഹംപിയിലെ ചൂട് കൂടി വരുന്നത് നടന്നുളള യാത്രയ്ക്ക് തടസമാണ്.
പവൻ എന്ന ഓട്ടോകാരൻ അഞ്ഞൂറ് രൂപയ്ക്ക്
എല്ലാ ഇടവും കാണിച്ചുതരാമെന്ന് പറഞ്ഞു.വിലപേശിയിട്ട് അഞ്ഞൂറിലെത്തിയതാണ്.
കമലാപുര റോഡിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കൃഷ്ണ ക്ഷേത്രം.1523ൽ കൃഷ്ണദേവരായൻ നിർമ്മിച്ച ക്ഷേത്രമാണിത്..
ക്ഷേത്രത്തിന്റെ മുൻവശത്ത് കൃഷ്ണ ബസാർ പരന്നുകിടക്കുന്നത് കാണാം.
ഹംപിയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിലൊന്നാണിത്.
തകർക്കപെട്ടെങ്കിലും ആകാശം മുട്ടെ ഉയർന്ന് നിൽക്കുന്ന ഹംപിയിലെ ഏറ്റവും വലിയ ഒറ്റകൽ പ്രതിമ!! ഉഗ്രനരസിംഹ അഥവ ലക്ഷ്മി നരസിംഹ.
ഈ പ്രതിമയുടെ മുഖത്ത്
സാമ്രജ്യത്വ അധിനിവേശത്തിന്റെ ക്രൂരതകളുടെ അടയാളങ്ങൾ കാണാം...
ഉഗ്രനരസിംഹ പ്രതിമയുടെ തൊട്ടപുറത്ത് ഹംപിയിലെ ഏറ്റവും വലിയ ശിവലിംഗമായ ബാദാവിലിംഗയും കാണാൻ മറക്കരുത്.12 അടി നീളമുളള ഭീമാകാര ലിംഗത്തിന്റെ അടിഭാഗം വെളളത്തിലാണ് സ്ഥിതിചെയ്യുന്നത്.
ഓട്ടോ ഡ്രൈവർ പവൻ ഹംപിയെ കുറിച്ച് ഞങ്ങളോട് മുറിയൻ ഹിന്ദിയിൽ കഥകൾ പറഞ്ഞുകൊണ്ടിരുന്നു..
ഹംപി ശരിക്കും ഒരു മുത്തശ്ശി കഥ പോലെ!!
മുത്തശികഥ ഇഷ്ടമല്ലാത്തവരായി ആരുമില്ലല്ലോ...
ഭൂമിക്കടിയിലെ ശിവക്ഷേത്രം സഞ്ചാരികൾക്ക് പ്രിയപെട്ട ഇടമാണ്.
വവ്വാലുകളുടെ ആവാസ കേന്ദ്രമായി ഈ ക്ഷേത്രം മാറിയിരിക്കുന്നു.ആദ്യകാലത്ത് വെളളം ഒഴുകിയിരുന്ന അമ്പലമായതിനാലാണ് പ്രസ്തുത പേരുകിട്ടിയത്..
അമ്പലത്തിന്റെ പുറത്ത് വെച്ച് സൈക്കളിൽ ഊരു ചുറ്റുന്ന മലയാളികളെ പരിചയപെട്ടു എഞ്ചിനീയറിങ് പഠിക്കുന്ന കോഴിക്കോട് സ്വദേശി അഭിഷേകും കൂട്ടുകാരും..
പുതിയ കാലത്തെ യുവത സഞ്ചാരികളാവുന്നതിന്റെ നല്ല ചിത്രങ്ങളാണിവർ...
രാജകൊട്ടാരത്തിന്റെ അടിത്തറ സ്ഥിതിചെയ്യുന്ന മിന്റ് മേഖല ചരിത്രകാരൻമാർക്ക് പഠനവിധേയമാക്കുന്ന പ്രധാന ഇടങ്ങളിലൊന്നാണ്.
രാജകുടുംബത്തിന്റെ ഉദ്യോഗസ്ഥരും ഉന്നതകുലീനരും താമസിച്ച മേഖലയാണിത്..ഞാൻ ക്യാമറയുംകൊണ്ട് ദീർഘനേരം ഇവിടെ ചെലവഴിച്ചു..
മതിലുകളിൽ കുതിര കുളമ്പടിയുടെ പ്രതിധ്വനി കേട്ടത് പോലെ...

■ലോട്ടസ് മഹൽ■
വിജയനഗര സാമ്രാജ്യത്തിലെ രാജ്ഞിമാരുടെ അന്തപുരം സ്ഥിതിചെയ്യുന്ന കോട്ടയ്ക്കകത്താണ് പ്രസിദ്ധമായ ലോട്ടസ് മഹൽ.വെല്ലം,ചുണ്ണാമ്പ്,കോഴിമുട്ട എന്നിവയുടെ മിശ്രിതംകൊണ്ടണ് ലോട്ടസ് മഹലിന്റെ ഭിത്തികൾ തേച്ചിരിക്കുന്നത്.രണ്ട് നിലകളുളള ലോട്ടസ് മഹൽ വാസ്തുവിദ്യയുടെ വിസ്മയമാണ്..
ലോട്ടസ് മഹലിന്റെ തൊട്ടടുത്ത് തന്നെയാണ് രാജ്ഞിയുടെ അന്തപുരം.കോട്ടകളാൽ ചുറ്റപെട്ട അന്തപുരത്തിന്റെ സംരക്ഷണത്തിന് വേണ്ടി കാവൽ മന്ദിരങ്ങളും കാണാം..
റാണിമന്ദിരത്തിനു വടക്കുകിഴക്കു ഭാഗത്തായി കൊട്ടരവളപ്പിൽ സ്ഥിതിചെയ്യുന്ന ഏക ക്ഷേത്രമാണ് ഹസാരരാമ ക്ഷേത്രം. ഒരുശ്രീരാമക്ഷേത്രമാണിത്. പതിനഞ്ചാം നൂറ്റാണ്ടിലാണിത് പണികഴിപ്പിച്ചത്. ദ്രാവിഡകലാവിരുതിന്റെ ഒരു മൂർത്തരൂപമാണ് ഈ ക്ഷേത്രം എന്നു പറയാം. ഇപ്പോൾ ഇവിടെപൂജകൾ ഒന്നും തന്നെ ചെയ്യുന്നില്ല

■പാൻ സുപാരി ബസാർ■

അമ്പലത്തിനു മുന്നിലായിക്കാണുന്ന ചെറിയൊരു ബസാറാണ് പാൻ-സുപാരി ബസാർ. തകർന്നടിഞ്ഞ കുറേ സ്തൂപങ്ങളും മണ്ഡപങ്ങളും മാത്രമേ അവിടെ കാണാനുള്ളൂ. അമ്പലത്തിലേക്കുള്ള വഴിയുടെ രണ്ടു ഭാഗങ്ങളിലുമായി ഇവ ചിതറിക്കിടക്കുന്നു.

■ആനപ്പന്തി■

രജ്ഞിയുടെ കൊട്ടാരവളപ്പിനു പുറത്ത്(ലോട്ടസ് മഹൽ സമുച്ചയം) കിഴക്കുഭാഗത്തായി കുതിരലായവും ആനപ്പന്തിയും സൈനികർക്ക് താമസിക്കാനുള്ള പാർപ്പിടവും കാണാവുന്നതാണ്, അറബിക് പേർഷ്യൻഇന്ത്യൻ സംസ്ക്കാരങ്ങളുടെ ഒരു സമന്വയമാണ് ആ ആനപ്പന്തി.

ഹംപിയിൽ ആഘോഷിക്കപ്പെട്ടിരുന്ന ഏറ്റവും പ്രധാന ഉൽസവമായിരുന്നു മഹാനവമി. രാജാവ് അതിഥികളെ സ്വീകരിക്കുകയും സാമന്തരിൽ നിന്നും കപ്പം സ്വീകരിക്കുകയും ചെയ്യുന്നതിനായി നിലകൊണ്ടിരുന്ന മഹാനവമി പീഠം ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയിരുന്നു കൊണ്ടായിരുന്നു രാജാവ് നൃത്തവും സംഗീതപരിപാടികളുംഗുസ്തിമൽസരങ്ങളും വീക്ഷിച്ചിരുന്നത്.

ഉച്ചഭക്ഷണം ഹംപിയിലെ പ്രശസ്തമായ ലോഫിങ് ബുദ്ധ റസ്റ്റോറന്റിൽ നിന്നാണ് കഴിച്ചത്.ആനന്ദം എന്ന മലയാള സിനിമയിൽ വട്ടതോണിയിൽ തുംഗഭദ്രയിലൂടെ അക്കരക്കെത്തിയത് പോലെ ഞങ്ങളും എത്തി.ലോഫിങ് ബുദ്ധ പാശ്ചാത്യ ടൂറിസ്റ്റുകളുടെ കേന്ദ്രമാണ്. ഭക്ഷണം കിട്ടാൻ ഒന്നരമണിക്കൂർ കാത്തിരിക്കേണ്ടി വന്നു.സിനിമയിൽ കണ്ടതുപോലെ ബിയറൊന്നും ഇവിടെ വിൽപനയ്ക്കില്ല...
റം മിക്സ് ചെയ്ത പാനീയം ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും കുടിക്കുന്നുണ്ടായിരുന്നു...

■വിജയ വിട്ടാല ക്ഷേത്രം■

വിജയനഗരസാമ്രാജ്യത്തിന്റെ ശില്പകലയുടെ സകല സൗന്ദര്യവും നിറഞ്ഞു നിൽക്കുന്ന വിട്ടാല ക്ഷേത്രം ഒരത്ഭുതമാണ്.ക്ഷേത്രത്തിന്റെ കവാടം കടന്ന ഉടൻ ഞങ്ങൾ കണ്ടത് ശിലയിൽ നിർമ്മിച്ച വലിയ രഥമാണ്.
ക്ഷേത്രത്തിന്റെ പ്രധാന നിർമ്മിതിയിലെ തൂണുകളൊക്കെ ഓരോ സംഗീത ഉപകരണങ്ങളുടെ ശബ്ദം പുറപെടുവിക്കുന്നു..!!
വൈകുന്നേരം 6 മണിയോടെ ഹംപിയിൽ നിന്നും ഞങ്ങൾ ഹോസ്പെറ്റിലെത്തി..
ഹംപി ശരിക്കും എന്നെ സ്വാധിനിച്ചിരിക്കുന്നു..
പാറകൂട്ടങ്ങളും ശിലാനിർമ്മിതികളും മനസിൽ കുളിർ മഴപെയ്യിച്ചത് പോലെ...
ഹംപി നീ ശരിക്കും സുന്ദരിയാണ്..
മറ്റേത് നിർമ്മിതിയേക്കാളും ഒരുപിടി മുന്നിൽ ...
രാത്രി 8.30 -ന്റെ മംഗലാപുരം ബസിന് ഞങ്ങൾ ഹോസ്പെറ്റിൽ നിന്നും യാത്ര തിരിച്ചു...

ഷിനിത്ത് പാട്യം &നീനു &സാഷ

കാസര്‍കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
10/11/2017

കാസര്‍കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

17/08/2017

Address


Telephone

9747441484

Website

Alerts

Be the first to know and let us send you an email when Eventos posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eventos:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share