Pompi Travels

Pompi Travels TO TRAVEL IS TO INSPIRE AND TO BE INSPIRED
(1)

02/09/2023

അദാനി ഓഹരി കുംഭകോണം ഒരു നിർണ്ണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടാണ് കോളിളക്കത്തിനു തുടക്കംകുറിച്ചത്. സുപ്രിംകോടതി നിർദ്ദേശപ്രകാരം സെബി ആരോപണങ്ങൾ പരിശോധിച്ച് ഇടക്കാല റിപ്പോർട്ട് നൽകി. പക്ഷേ, ഒരു കാര്യത്തിൽ മാത്രം പരിശോധന പൂർത്തിയായിട്ടില്ലായെന്നാണ് പത്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നികുതി വെട്ടിപ്പ് കേന്ദ്രമായ മൗറീഷ്യസിൽ നിന്ന് അദാനി ഓഹരികളിൽ വന്ന നിക്ഷേപത്തെക്കുറിച്ചുള്ള പരിശോധന പൂർത്തിയായിട്ടില്ല.

2014ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ റൂട്ടു വഴിയുള്ള നിക്ഷേപത്തെക്കുറിച്ചു ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നതാണ്. എന്നാൽ മോദി അധികാരത്തിൽ വന്നതോടെ സെബി അതു സംബന്ധിച്ച പരിശോധനകൾ അവസാനിപ്പിച്ചു. ഹിൻഡൻബർഗ് വേണ്ടിവന്നു മൗറീഷ്യസ് വഴിയുള്ള നിക്ഷേപം വീണ്ടും പൊതുചർച്ചയ്ക്കു വിധേയമാക്കാൻ. ഹിൻഡൻബർഗ് റിപ്പോർട്ട് അദാനി കമ്പനിയുടെ ഓഹരികളിൽ ഉണ്ടായിരിക്കൊണ്ടിരിക്കുന്ന അസാധാരണമായ മൂല്യവർദ്ധനവിനു കാരണമായി നൽകിയ വിശദീകരണം ഇപ്രകാരമായിരുന്നു.

ഇന്ത്യയിലെ നിയമപ്രകാരം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഒരു കമ്പനിയുടെ പ്രമോട്ടർമാർക്ക് 75 ശതമാനത്തിലധികം ഓഹരി ഉടമസ്ഥത പാടില്ല. 25 ശതമാനം ഓഹരിയെങ്കിലും സ്വതന്ത്രമായി സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിപണനത്തിനു വിധേയമാകണം. പ്രമോട്ടർമാർ കൃത്രിമമായി ഓഹരികളുടെമൂല്യം ഉയർത്തുന്നതു തടയാനാണിത്.

എന്നാൽ മൗറീഷ്യസ് റൂട്ടുവഴിയുള്ള നിക്ഷേപവും കണക്കിലെടുക്കുകയാണെങ്കിൽ അദാനി കമ്പനികളുടെ ഓഹരികളുടെ 85 ശതമാനത്തിലേറെ പ്രമോട്ടർമാരുടെ കൈകളിലാണ്. മൗറീഷ്യസിലും മറ്റുമുള്ള കമ്പനികൾ വഴി അദാനി തന്നെ അദാനിയുടെ ഷെയറുകൾ വാങ്ങുന്നു. ഓഹരികളുടെ വിലകൾ കുതിച്ചുയരുന്നു. ഉയർന്ന ഓഹരി വിലയുടെ അടിസ്ഥാനത്തിൽ ആഗോള വിപണിയിൽ നിന്നും വലിയ തോതിൽ വായ്പയെടുക്കുന്നു. തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുന്നു. ഏതാണ്ട് ഇതാണ് പ്രവർത്തനരീതി.

ഇപ്പോൾ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (OCCRP) എന്ന മാധ്യമ കൂട്ടായ്മ ഇതു സംബന്ധിച്ച കൃത്യമായ തെളിവുകൾ പുറത്തുവിട്ടിരിക്കുന്നു. മൗറീഷ്യസിൽ നിന്ന് അദാനി ഷെയറുകളിൽ നിക്ഷേപം നടത്തിയ തായ്‌വാൻ സ്വദേശിയും യുഎഇ സ്വദേശിയും അദാനി ഗ്രൂപ്പുകളിലെ മുൻ ഡയറക്ടർമാരും അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ അടുപ്പക്കാരുമാണ്. ഇവർ മൗറീഷ്യസിലടക്കം പല കമ്പനികളും വിദേശത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പല പൊളളക്കമ്പനികൾ വഴി അദാനിയുടെ പണം തന്നെ പലവട്ടം മാറിമറിഞ്ഞ് മൗറീഷ്യസിലെ എമർജിംഗ് ഇന്ത്യ ഫോക്കസ് ഫണ്ട്സ്, ഇഎം റിസർജന്റ് ഫണ്ട് എന്നിവടങ്ങളിൽ പണം അവസാനം എത്തി.

01/09/2023
പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ....
29/08/2023

പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ....

19/06/2023
19/06/2023

ബലി പെരുന്നാളിന് മൈസൂരിലേക്കൊരു യാത്രയായാലൊ ? ജൂലൈ 1, 2 തീയ്യതികളിൽ പെരിന്തൽമണ്ണയിൽ നിന്നാരംഭിച്ച് മലപ്പുറം മഞ്ചേരി നിലമ്പൂർ വഴി .... മൈസൂരിലേക്ക്...
സെന്റ് ഫിലോമിനാസ് ചർച്ച്, ശ്രീരംഗപട്ടണം, വൃന്ദാവൻ , മൈസൂർ മൃഗശാല , മൈസൂർ പാലസ് , ബന്ദിപ്പൂർ ടൈഗർ റിസർവിലൂടെയുളള യാത്രയും ....
യാത്ര, ഭക്ഷണം , താമസം , പ്രവേശന ടിക്കറ്റ് , യാത്രാ സഹായി ഉൾപ്പെടെ - ഒരു റൂമിൽ മൂന്ന് പേർ ഷെയർ ചെയ്യുന്നു എങ്കിൽ ₹3299/- (ഒരാൾക്ക് ) ഉം 2 പേരാണെങ്കിൽ ₹3499/- (ഒരാൾക്ക് ) ഉം കുട്ടികൾക്ക് ( 5 to 12) - ₹2799/- (with bed ) , ₹2499/- (with out bed ) ആണ് നിരക്കുകൾ....

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക
പോംപി ട്രാവൽസ്, പെരിന്തൽമണ്ണ
94479 28593 , 974500 8000

നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ എത്തുന്നവരെ ഉൾക്കൊള്ളുന്നതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.....

08/04/2023
04/04/2023

മധുവിന് നീതി

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മരണപ്പെട്ടപ്പോൾ കേരളത്തിൻ്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നേരിട്ട് മധുവിൻ്റെ വീട് സന്ദർശിച്ചുകൊണ്ടാണ് മധുവിൻ്റെ കൊലയാളികൾക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുമെന്ന ഉറപ്പ് നൽകിയത്. ഈ ഉറപ്പ് പാലിക്കപ്പെടുമെന്നും സർക്കാർ ഒപ്പമുണ്ടെന്നും പറഞ്ഞ മധുവിൻ്റെ അമ്മയ്ക്ക് നീതിന്യായ പോരാട്ടത്തിനൊടുവിൽ നീതി വാങ്ങിക്കൊടുക്കാൻ സർക്കാരിന് സാധിച്ചിരിക്കുന്നു. കേസിലെ 16 പ്രതികളിൽ ഒന്നാം പ്രതിയും രണ്ടാം പ്രതിയുമടക്കം 14 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 304(2) പ്രകാരമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരിക്കുന്നത്.

2018 ഫെബ്രുവരി 22 നാണ്‌ മധു കൊല്ലപ്പെടുന്നത്‌. പഴുതടച്ച അന്വേഷണം നടത്തി ആവശ്യമായ തെളിവുകളെല്ലാം ശേഖരിച്ച് മെയ് മാസത്തിൽ തന്നെ കേരള പോലീസ് കുറ്റപത്രം സമർപ്പിച്ചു. മധുവിനെ പിടികൂടുന്ന ദൃശ്യങ്ങൾ പ്രതികളിൽ ചിലർതന്നെ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതുകൊണ്ടുതന്നെ കേസിൽ പ്രാേസിക്യൂഷൻ മുഖ്യമായും ആശ്രയിച്ചത്‌ ഡിജിറ്റൽ തെളിവുകളെയാണ്‌. പ്രോസിക്യൂഷന്റെ കോടതിയിലെ വാദങ്ങളും കേസിൽ നിർണായകമായി. ചില സാക്ഷികൾ കൂറുമാറിയിട്ടും കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ്റെ കോടതിയിലെ വാദങ്ങൾക്ക് സാധിച്ചു. 2022 മാർച്ച്‌ 17ന്‌ പ്രതികളെ കുറ്റപത്രം വായിച്ച്‌ കേൾപ്പിച്ചു. 2022 ഏപ്രിൽ 28ന്‌ തുടങ്ങിയ പ്രോസിക്യൂഷൻ സാക്ഷി വിസ്‌താരം 2023 മാർച്ച്‌ രണ്ടിന്‌ പൂർത്തിയായി. 2023 ജനുവരി 30 മുതൽ മാർച്ച് 9 വരെ പ്രതിഭാഗം സാക്ഷി വിസ്‌താരം. വിചാരണ തുടങ്ങി ഒരു വർഷത്തിനകം പൂർത്തിയാക്കി വിധിപ്രഖ്യാപനം നടത്താൻ ഈ കേസിൽ സാധിച്ചു. പ്രമാദമായ കേസുകളിൽ പെട്ടെന്ന്‌ വിചാരണ പൂർത്തിയാക്കി വിധിപറയുന്നതിന്‌ സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തിലാണ്‌ ഒരുവർഷത്തിനകം വിചാരണ പൂർത്തിയാക്കാനായത്‌.

മറ്റിടങ്ങളിൽ നാം കാണുന്നതുപോലെ ഈ കേരളത്തിൽ ആള്‍ക്കൂട്ടനീതിശാസ്ത്രമനുസരിച്ച് വിധി പ്രഖ്യാപിക്കുവാനും നടപ്പാക്കാനും ഒരാൾക്കൂട്ടത്തെയും അനുവദിക്കില്ല. അങ്ങനെ ആയുധം കയ്യിലെടുക്കുന്നവർക്ക് നിയമത്തിൻ്റെ ഒരാനുകൂല്യവും ലഭിക്കില്ല. ആർക്കും പ്രതികളെ രക്ഷപ്പെടുത്താനും സാധിക്കില്ല. കേരളത്തിലെ ജനങ്ങൾക്ക് നീതിന്യായവ്യവസ്ഥയെ പ്രതീക്ഷയോടെ നോക്കിക്കാണാൻ സാധിക്കുന്ന വിധിയെ സ്വാഗതം ചെയ്യുന്നു. അട്ടപ്പാടി മധുവധക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന വ്യാജപ്രചരണം നടത്തിയവർക്കുള്ള തിരിച്ചടി കൂടിയാണ് ഈ വിധി. ഏറ്റവും കാര്യക്ഷമതയോടെ കേസ് കൈകാര്യം ചെയ്ത കേരള പോലീസിനെ അഭിനന്ദിക്കുന്നു. കോടതിമുറിയിൽ സാക്ഷികളെ സ്വാധീനിച്ച് രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമങ്ങളെ മൂർച്ചയേറിയ വാദങ്ങളിലൂടെ ഇല്ലാതാക്കിയ പ്രോസിക്യൂഷനും അഭിനന്ദനമർഹിക്കുന്നു. മധുവിൻ്റെ അമ്മയുടെയും സഹോദരിയുടെയും പോരാട്ടത്തിനൊപ്പം സംസ്ഥാന സർക്കാർ എപ്പോഴുമുണ്ടായിരുന്നു. ഇനിയുമുണ്ടാകുമെന്ന ഉറപ്പ് നൽകുന്നു.

01/04/2023
19/01/2023

മുക്കത്ത് ഗൃഹ സന്ദര്‍ശനത്തിനിടെയാണ് കാഞ്ചനമാലയെ സന്ദര്‍ശിച്ചത്. ഷാജഹാന്റെ താജ്മഹല്‍ പോലെ മലയാളികള്‍ നിത്യഹരിതമായ പ്രണയത്തിനൊപ്പം ചേര്‍ത്ത് വായിക്കുന്ന പേരാണ് കാഞ്ചനമാലയുടേത്.

പ്രണയം പകയിലേക്കും പ്രതികാരത്തിലേക്കുമെല്ലാം വഴിവയ്ക്കുന്ന പുതിയ കാലത്ത് കാഞ്ചനമാലയും അവരുടെ ജീവിതവും ഒരു തിരുത്താണ്.

സഫലമാകാതെ പോയ പ്രണയത്തിന്റെ ഓര്‍മകളെ ഊര്‍ജ്ജമാക്കി പ്രിയപ്പെട്ടവന്റെ പേരില്‍ വായനശാലയും സന്നദ്ധ പ്രവര്‍ത്തന കേന്ദ്രവുമെല്ലാം ആരംഭിച്ച് സജീവ സാമൂഹ്യ പ്രവര്‍ത്തകയായി നമുക്കിടയില്‍ ഇപ്പോഴുമുള്ള കാഞ്ചനമാല പുതിയകാലത്തെ യുവതലമുറയ്ക്ക് ഒരു പാഠപുസ്‌കമാണ്.

പ്രിയപ്പെട്ട കാഞ്ചനമാലയുമൊത്ത് മുക്കത്തെ ബി പി മൊയ്തീന്‍ സ്മാരക വായനശാലയില്‍...

27/12/2022

2022 കേരള ടൂറിസത്തിന് ഒട്ടേറെ ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ച വർഷമാണ്.

കേരളാ ടൂറിസത്തിന്റെ നവീന ആശയങ്ങൾക്ക് ജനങ്ങളാകെ നൽകുന്ന പിന്തുണയും, നമ്മുടെ നാട്ടിലെ മതസൗഹാർദ അന്തരീക്ഷവും, ആതിഥേയമര്യാദയുമാണ് ഈ കുതിപ്പിന്റെ കാരണം.

2023 ൽ ജനകീയ ടൂറിസത്തിൻ്റെ വളർച്ചയ്ക്ക് വേഗത കൂട്ടാൻ നമുക്ക് കൈകോർക്കാം..














26/12/2022
24/12/2022

ആഘോഷം അങ്ങ് പോലീസ് സ്റ്റേഷനിൽ വരെ
അതെ കേരളത്തിൽ അങ്ങനെ ആണ്
നിങ്ങൾ പൊളിക്ക് മക്കളെ.. 🥳

20/12/2022

അങ്ങനെ പോലീസിലെ ഒരു ക്രിമിനലിൻ്റെ കാര്യത്തിൽ തീരുമാനം ആയി! സർക്കാരിന് അഭിനന്ദനങ്ങൾ!

പൊലീസിലെ ക്രിമിനൽ ഇനി കാക്കി കുപ്പായത്തിന് പുറത്ത്! ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഇൻസ്‌പെക്ടർ പി.ആർ സുനുവിനെ സർവിസിൽ നിന്നും പിരിച്ചുവിട്ടു സർക്കാർ. പിരിച്ചു വിട്ടുള്ള ഉത്തരവ് വീട്ടിലെത്തി കൈമാറി. ഒപ്പിട്ടു കൈപ്പറ്റിയത് മാതാവ്. 15 പ്രാവശ്യം വകുപ്പുതല നടപടിക്കു വിധേയനായ വിവാദ ഉദ്യോഗസ്ഥന് ഒടുവിൽ തൊപ്പി തെറിക്കുമ്പോൾ...😎

15/12/2022

(സംഭവിക്കാതിരിക്കട്ടെ )ഇറാൻ അവരുടെ കുഴി സ്വയം തോണ്ടുകയാണ് 😢ഇതുപോലെ വൃത്തികെട്ട മതം പുഴുങ്ങിയ ഭരണകൂടം 😣

ഇതിലൂടെ ഈ മതം എത്ര വൃത്തികെട്ട ഫാസിസമാണെന്നു ബോധ്യപ്പെടും .


13/12/2022
07/12/2022

എട്ട് വര്‍ഷമായി മകളുടെ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താൻ ശ്രമിക്കുന്ന സുകുമാരി എന്ന അമ്മയെക്കുറിച്ച് നിരവധിപേര്‍ കഴിഞ്ഞദിവസം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ കേളകം നടിക്കാവിലെ പി എൻ സുകുമാരിയുടെ വിഷയത്തില്‍ വാര്‍ത്ത പുറത്തുവന്നയുടൻ തന്നെ നടപടിക്ക് നിര്‍ദേശിച്ചിരുന്നു. സുകുമാരിയുടെ മകളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനല്‍കിയ കാര്യം സന്തോഷപൂര്‍വം അറിയിക്കുന്നു. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്. എട്ട് വർഷമായി സുകുമാരി ഓഫീസുകൾ കയറിയിറങ്ങിയിട്ടും സാങ്കേതിക തടസങ്ങൾ കാരണം തിരുത്തല്‍ നടക്കാതിരുന്നതാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടൻ കണ്ണൂര്‍ ജില്ലാ ജനനമരണ രജിസ്ട്രാര്‍ കൂടിയായ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ.ഡയറക്ടര്‍ ടി ജെ അരുണിനെ വിഷയം പരിശോധിച്ച് അടിയന്തിരമായി പരിഹരിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ജില്ലാ ജോ. ഡയറക്ടര്‍ തലശേരി നഗരസഭാ രജിസ്ട്രാറില്‍ നിന്നും സുകുമാരിയില്‍ നിന്നും വിവരങ്ങള്‍ തേടി. മതിയായ രേഖകളുടെ അഭാവത്തെക്കുറിച്ച് അപേക്ഷകയെ ബോധ്യപ്പെടുത്തി. അപേക്ഷ തീര്‍പ്പാക്കുന്നതിന് ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇങ്ങനെ രേഖകള്‍ ഹാജരാക്കിയ ഉടൻ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ആവശ്യമായ തിരുത്തലുകള്‍ ഓൺലൈനില്‍ നടത്തുകയും, തിരുത്തിയ ജനന സര്‍ട്ടിഫിക്കറ്റ് ഇന്നലെത്തന്നെ ലഭ്യമാക്കുകയും ചെയ്തു. വിഷയത്തില്‍ സജീവമായി ഇടപെട്ട കണ്ണൂര്‍ ജില്ലാ കളക്ടറും, ജില്ലാ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ.ഡയറക്ടറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്കും നന്ദി.

ജനപക്ഷത്ത് നിന്നുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ മറ്റൊരു ഉദാഹരണമാണ് ഈ നടപടിയും. മനുഷ്യന്‍റെ അടിസ്ഥാന പ്രശ്നങ്ങളെ പരിഹരിക്കുകയാണ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ആദ്യലക്ഷ്യം. നിയമപരമായ എല്ലാ നടപടികളും സമയബന്ധിതമായി ലഭ്യമാക്കാൻ ഉദ്യോഗസ്ഥരും തയ്യാറാണ്. സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങള്‍ക്കും ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ച് കൃത്യമായ നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ ഓഫീസുകളുടെ സേവന ബോര്‍ഡുകളിലും പൗരാവകാശ രേഖയിലും ഈ വിവരങ്ങള്‍ ലഭ്യമാണ്. ഓൺലൈനായി അപേക്ഷകള്‍ നല്‍കാൻ സംവിധാനമൊരുക്കിയിട്ടുള്ള www.citizen.lsgkerala.gov.in പോര്‍ട്ടലില്‍ അപേക്ഷകള്‍ നല്‍കുന്നിടത്ത് അതോടൊപ്പം നിര്‍ബന്ധമായും ഹാജരാക്കേണ്ട രേഖകളും, ഫീസ് ആവശ്യമാണെങ്കില്‍ ആ വിവരവും നല്‍കിയിട്ടുണ്ട്. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താൻ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. ഒരു സേവനം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും അപേക്ഷയ്ക്കൊപ്പം നല്‍കുന്നുവെന്ന് ഉറപ്പാക്കണം. ഇത് സമയബന്ധിതമായി സേവനം ലഭിക്കുന്നതിന് സഹായിക്കും. അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍, രസീതിനൊപ്പം തന്നെ കുറവുള്ള രേഖകളുടെ വിശദാംശങ്ങളും അപേക്ഷകന് നല്‍കണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനന രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ തിരുത്തലിന്, നിര്‍ബന്ധമായും ഹാജരാക്കേണ്ട രേഖകള്‍ സഹിതം സിറ്റിസൺ പോര്‍ട്ടലില്‍ അപേക്ഷിക്കാം. രേഖകളില്‍ തെറ്റുകളുണ്ടെങ്കില്‍ അത് തിരുത്താൻ, ഈ സൗകര്യം പരമാവധി ആളുകള്‍ ഉപയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

07/12/2022

മേപ്പാടി പോളി ടെക്നിക്കിൽ ലഹരിമാഫിയയുടെ ആക്രമണത്തിൽ പരിക്കുപറ്റിയ അപർണ്ണ ഗൗരിയെ വിളിച്ചിരുന്നു. ആരോഗ്യം വീണ്ടുകിട്ടിയിട്ടില്ല ഇനിയും ആ കുട്ടിക്ക്. സംസാരിക്കാൻ പോലും പ്രയാസം.

എസ് എഫ് ഐ ജില്ലാ ജോയന്റ് സെക്രട്ടറി കൂടിയായ അപർണ്ണയോട് ക്യാമ്പസ് പരിസരത്തെ ലഹരിവിൽപ്പന ചെറുത്തതിനോടുള്ള വിരോധം അവിടെ നിലവിലുണ്ട്. ഒരു അരാഷ്ട്രീയസംഘം ഇക്കാര്യത്തിലെ പക തീർക്കാൻ അവസരം കണ്ടെത്തുകയായിരുന്നു ക്യാമ്പസിൽ. ചില വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയും ഇത്തരമൊരു അരാഷ്ട്രീയ സംഘത്തിന് സ്വന്തം അജണ്ട പുറത്തെടുക്കാൻ ബലമായിട്ടുണ്ട്. ഇത് നടുക്കുന്നതാണ്.

ലഹരിമാഫിയയുടെ കയ്യാളുകളായ സംഘങ്ങൾക്ക് കൂട്ടുനിൽക്കാൻ സ്വന്തം വിദ്യാർത്ഥിസംഘടനകൾ നിരക്കുന്നത് രാഷ്ട്രീയ പാർട്ടികൾ ഗൗരവത്തോടെ കാണണം. രാഷ്ട്രീയക്കാരുടെ തണലിൽ ലഹരിമാഫിയകൾ കൂടുതൽ വളരാൻ ഇടയാക്കുന്ന ഇത്തരം അവിഹിത പിന്തുണകളെ രക്ഷാകർത്താക്കളും വിദ്യാർത്ഥിസമൂഹവും ചോദ്യം ചെയ്യാതെ വിടരുത്.

യുവതലമുറയുടെ ഭാവിയാകെ ഇരുണ്ടതാക്കുന്നതിനെതിരെ മയക്കുമരുന്ന് മാഫിയയോട് തുറന്ന പോരാട്ടത്തിലാണ് സംസ്ഥാന സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും. എസ് എഫ് ഐ പോലുള്ള പ്രമുഖ വിദ്യാർത്ഥിസംഘടനകളെല്ലാം ഇക്കാര്യത്തിൽ ഒപ്പം നിൽക്കുന്നത് സർക്കാരിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും വലിയ പിന്തുണയാണ്. ഈ പ്രവർത്തനങ്ങളെ കൂടുതൽ ഫലം കാണുന്നതാക്കാൻ സഹായിക്കേണ്ടവരാണ് മറ്റെല്ലാ വിദ്യാർത്ഥി സംഘടനകളും. അക്കാര്യത്തിൽ എല്ലാ സംഘടനകളുടെയും സംസ്ഥാന നേതൃത്വങ്ങൾ നൽകിയ ഉറപ്പ് ക്യാമ്പസ് തലങ്ങളിൽ പാലിക്കപ്പെടുന്നുണ്ടെന്ന് ഓരോ സംഘടനാ നേതൃത്വവും ഉറപ്പു വരുത്തണം.

അപർണ്ണയുടെ നേർക്ക് ഉണ്ടായ പോലൊരു അതിക്രമത്തിന് ഒരു ലഹരിപിന്തുണാ സംഘത്തിനും ഇനി കൈ പൊന്തരുത്. എല്ലാവരുടെയും ഒറ്റ മനസ്സോടെയുള്ള ഐക്യദാർഢ്യം അപർണ്ണയ്ക്ക് ഉണ്ടാവണം. വേഗം സുഖം പ്രാപിച്ച് വീണ്ടും കർമ്മോന്മുഖ യാവാൻ അപർണ്ണയ്ക്ക് കഴിയട്ടെ.




20/02/2022
ഊട്ടിയിലേക്ക് കുടുംബ സമേതം ഒരു ഉല്ലാസ യാത്ര  പോരുന്നോ....ഫെബ്രുവരി 26 ന് കാലത്ത് എടപ്പാൾ , കുറ്റിപ്പുറം , വളാഞ്ചേരി , പെ...
20/02/2022

ഊട്ടിയിലേക്ക് കുടുംബ സമേതം ഒരു ഉല്ലാസ യാത്ര പോരുന്നോ....

ഫെബ്രുവരി 26 ന് കാലത്ത് എടപ്പാൾ , കുറ്റിപ്പുറം , വളാഞ്ചേരി , പെരിന്തൽമണ്ണ , മലപ്പുറം, മഞ്ചേരി , നിലമ്പൂർ വഴി ഊട്ടിയിലെത്തി പിറ്റേന്ന് വൈകീട്ട് തിരിച്ചെത്തുന്നു.....

വിശദ വിവരങ്ങൾക്ക്
9447928593 9745008000

11/02/2022

Address

1st Floor, Alankar Building, Opp Fedaral Bank, Pattambi Road
Perintalmanna
679322

Alerts

Be the first to know and let us send you an email when Pompi Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby travel agencies


Other Perintalmanna travel agencies

Show All