04/05/2024
പടിയറക്കടവ് - പള്ളിക്കടവ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു.
Ullasatheeram is a naturally beautiful location on the banks of the tributaries of Kodoor river hav lnIand water tourism /
(20)
പടിയറക്കടവ് - പള്ളിക്കടവ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു.
പടിയറക്കടവിൽ മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച്ഓൺ കർമ്മം ബഹു. MLA ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിക്കുന്നു. ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. പി.കെ. വൈശാഖ് സമീപം.
പടിയറക്കടവിൽ മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച്ഓൺ കർമ്മം ഇന്ന് വൈകുന്നേരം 6.30 ന് ബഹു. MLA ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിക്കും. മാളികക്കടവ് സ്വിച്ച്ഓൺ കർമ്മം 7.00 ന് . ഏവർക്കും സ്വാഗതം. പടിയറക്കടവിലും മാളികക്കടവിലും മിനിമാസ്റ്റ് ലൈറ്റ് അനുവദിച്ച ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. പി. കെ. വൈശാഖിനും ആയതിനു വേണ്ടി പ്രയത്നിച്ച 12 -ാം വാർഡ് മെമ്പർ എബിസൺ കെ ഏബ്രഹാമിനും 13-ാം വാർഡ് മെമ്പർ ശ്രീമതി. ശാലിനി തോമസിനും അഭിനന്ദനങ്ങൾ
PMGSY പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പടിയറക്കടവ് , വാകത്താനം പള്ളിക്കടവ്, വള്ളിക്കാട്ട് ദയറാ , പുത്തൻചന്ത സെൻ്റ് ജോർജ് കുരിശ് കവല റോഡിൻ്റെ നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട കോട്ടയം MP ശ്രീ. തോമസ് ചാഴികാടൻ നിർവ്വഹിച്ചു. പദ്ധതി വിവരങ്ങൾ 👇
PMGSY പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പടിയറക്കടവ് , വാകത്താനം പള്ളിക്കടവ്, വള്ളിക്കാട്ട് ദയറാ , പുത്തൻചന്ത സെൻ്റ് ജോർജ് കുരിശ് കവല റോഡിൻ്റെ നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട കോട്ടയം MP ശ്രീ. തോമസ് ചാഴികാടൻ നിർവ്വഹിച്ചു.
വാകത്താനം പനച്ചിക്കാട് പഞ്ചായത്ത് ദേശവാസികൾക്ക് സന്തോഷ വാർത്ത....
നാളുകളേറയായി തകർന്ന് കിടന്നിരുന്ന 3.5 km ദൂരം വരുന്ന പുത്തൻചന്ത - പനച്ചിക്കാട് റോഡ് 3 കോടി 11 ലക്ഷം രൂപയ്ക്ക് പ്രധാനമന്ത്രി ഗ്രാമ സടക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിക്കുന്നു.
** ഈ ദേശവാസികളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും വാകത്താനം വലിയപള്ളിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് തകർന്ന് കിടന്നിരുന്ന ഈ റോഡിൻ്റെ നവീകരണം തീർച്ചയായും ഗുണകരവും ആശ്വാസവും ആകും.
മാർച്ച് 4-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് പുത്തൻചന്തയിൽ വച്ച് നടക്കുന്ന നിർമ്മാണോദ്ഘാടനത്തിലേക്ക് ഏവർക്കും സ്വാഗതം.
ഇന്ന് വാകത്താനം YMCA യിൽ വച്ച് വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു.
ഈ നാടിനെ കരുതിയ തോമസ് ചാഴികാടൻ എം. പി ക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി.
Video Courtesy : https://www.instagram.com/reel/C3cv375yS_W/?igsh=Z2Yya3k2a2xlOTM3
Shared by Joby Pezhummoottil
കോട്ടയം നഗരത്തിൽ നിന്നും ഉൾനാടൻ ജലടൂറിസം പദ്ധതി: ഉദ്ഘാടനം മുഹമ്മദ് റിയാസ്
കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി സ്വകാര്യ സംരഭകരുടെ സഹായത്തോട്ക്കൂടി കോട്ടയത്ത് നിന്നും മൂന്ന് നദികളുടെയും അനു:ബന്ധ ജലപാതകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഉൾനാടൻ ബോട്ടിംഗിന് തുടക്കമാകുന്നു.
സതേൺ ബോട്ട്സ് എന്ന പേരിൽ ജലടൂറിസത്തിനും ടൂറിസം സ്പോർട്ട്സിനും ഉപയോഗിക്കാൻത്തക്കവണ്ണം വിവിധ തരത്തിലുള്ള ബോട്ടുകളുടെ നിർമ്മാണ കേന്ദ്രം 22ന് വൈകിട്ട് അഞ്ച് മണിക്ക് കോടിമതയിൽ ബഹു. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
സ്പോർട്ട്സ്-ടൂറിസം ബോട്ടുകളുടെ ആദ്യവില്പ്പന ബഹു.സഹകരണ-തുറമുഖം വകുപ്പ് മന്ത്രി ശ്രി.വി.എൻ വാസവൻ മുൻ ഡി.ജി.പി ശ്രീ.ഹോർമീസ് തരകന് നൽകി നിർവ്വഹിക്കും.
നദീസംയോജന പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ സംരക്ഷിക്കുന്നതിൻ്റെ അടുത്തഘട്ടമായി ജലടൂറിസം പദ്ധതികൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. കോടിമതയിൽ നിന്നും ആരംഭിച്ചു ദിവസേനെ പ്രവർത്തിക്കുന്ന സ്പോർട്സ്-ടൂറിസം ബോട്ടുകൾ തിരുവാർപ്പിലെ വെട്ടിക്കാട്ടിലും കുമരകത്തെ പത്ത്പ്പങ്കിലേക്കും ജലപാതകളിലൂടെ സന്ദർശകരെ എത്തിക്കും. ഈ രണ്ട് കേന്ദ്രങ്ങളിലും വാട്ടർ സ്പോർടിസിൻ്റെ കേന്ദ്രങ്ങൾ ആരംഭിക്കും. ജലഗതാഗതം വർദ്ധിപ്പിച്ച് ജലപാതകളെ നിലനിർത്താനായി മിനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ നേതൃത്വത്തിൽ തെളിച്ചെടുത്ത ജലപാതകളെ സംരക്ഷിക്കുന്നതിനാണ് ജലടൂറിസം പദ്ധതി വികസിപ്പിക്കുന്നത്.
പ്രത്യേക സീസണുകളിൽ താഴത്തങ്ങാടിയിലെ മീനച്ചിലാറ്റിലും വാട്ടർ സ്പോർടിസിൻ്റെ പ്രവർത്തനം നടത്തുവാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വാട്ടർ സ്കൂട്ടർ ഉൾപ്പെടെയുള്ള നിരവധിയായ ടൂറിസം ബോട്ടുകൾ നിർമ്മിക്കുകയും വാട്ടർ സ്പോർട്സിന് ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.
ശ്രി.തോമസ് ചാഴിക്കാടൻ എം പി., ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., സതേൺ ബോട്ടിംഗ് മാനേജിംഗ് ഡയറക്ടർ ബെറ്റി കെ കുര്യൻ തുടങ്ങിയവർ സംസാരിക്കും.
ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി ബിന്ദു, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിൽ തുടങ്ങിയർ പങ്കെടുക്കും.
ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത് ജലടൂറിസം പരിപാടിയുടെ ഭാഗമായ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകിയും എല്ലാവരുടെയും പങ്കാളിത്തം വിനിതമായി ആഭ്യർത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെ
അഡ്വ.കെ അനിൽകുമാർ
കോർഡിനേറ്റർ
മിനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതി
പടിയറക്കടവ് പള്ളിക്കടവ് വള്ളിക്കാട്ട് ദയറാ റോഡിൻ്റെ നവീകരണവുമായി ബന്ധപ്പെട്ട അവസാന ഘട്ട സർവ്വേ (10.02.2024)
3 വർഷത്തെ പ്രവർത്തനങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് ഒരു സ്വപ്നം പൂവണിയുന്നു. 2020 ലെ വയലരങ്ങ് ടൂറിസം മേളയെ ത്തുടർന്നുണ്ടായ ലോക്ക്ഡൗണും കർശന നിയന്ത്രണങ്ങളും കാരണം ഉല്ലാസതീരം ജനകീയ സമിതിയുടെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു എങ്കിലും, ആണ്ടിൽ 2 തവണ വെള്ളം കയറുന്ന പടിയറക്കടവ് പള്ളിക്കടവ് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്ന സമിതിയുടെ ആവശ്യത്തോട് അനുഭാവപൂർണ്ണമായ പ്രതികരണം ഉണ്ടായത് കോട്ടയം MP ശ്രീ. തോമസ് ചാഴിക്കാടനിൽ നിന്നുമാണ്. വാകത്താനം പഞ്ചായത്തിൽപെട്ട വാകത്താനം പഞ്ചായത്ത് ഓഫീസ് - പള്ളിക്കടവ് - കുറുപ്പൻകുന്ന് -പഴഞ്ചിറ - സെൻ്റ് ജോർജ്ജ് കുരിശടി റോഡിൻ്റെ ഭാഗമായി പടിയറക്കടവ് പള്ളിക്കടവ് റോഡിനെയും ഉൾപ്പെടുത്തി 3.5 കി മീ ദൂരം വരുന്ന റോഡിൻ്റെ നവീകരണം PMGSY സ്കീമിൽ അദ്ദേഹം ഉൾപ്പെടുത്തി. TS ഉം AS ഉം ലഭിച്ച മുറക്ക് സമിതി ഭാരവാഹികൾ PMGSY Project Implimenting unit ലെ EE, AE എന്നിവരെക്കണ്ട് Estimate എടുക്കുന്ന അവസരത്തിൽ റോഡ് ഉയർത്തുന്നതിനും Retaining Wall ബലവത്താക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. Estimate തയ്യാറാക്കുന്നതിന് പടിയറക്കടവിൽ എത്തിയ ഉദ്യോഗസ്ഥരെ ഇക്കാര്യങ്ങൾ നേരിൽക്കാണിച്ച് ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. മണ്ണിൻ്റെ ദൗർലഭ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ മണ്ണടിച്ച് റോഡ് ഉയർത്തുന്നത് Estimate ൽ കാണിച്ചാൽ ഈ വർക്ക് ഏറ്റെടുത്തു നടത്തുവാൻ കോൺട്രാക്ടേഴ്സ് വിസമ്മതിക്കും എന്നതിനാൽ PMGSY സ്കീമിൻ്റെ Terms and conditions അനുസരിച്ച് പരമാവധി ശ്രമിക്കാം എന്ന് അവർ ഉറപ്പ് തന്നിട്ടുള്ളതാണ് . ഏറ്റവും ആധുനിക സാങ്കേതികവിദ്യ (Full depth reclamation) ഉപയോഗിച്ച് നവീകരിക്കുന്ന ഈ റോഡിൻ്റെ കരാർ ജോലികൾ ഏറ്റെടുത്തിരിക്കുന്നത് ആന്ധ്രാപ്രദേശിൽ നിന്നുമുള്ള ഒരു കമ്പനിയാണ്. 5 വർഷത്തേക്കുള്ള maintenance ഉം ഈ കമ്പനി തന്നെ നിർവഹിക്കും. 3.75 മീറ്റർ വീതിയിൽ ടാർ ചെയ്യുന്ന ഈ റോഡിൻ്റെ
GST ഉൾപ്പെടെയുള്ള കരാർ തുക Rs.3,11,22,760.78 ആണ്. റോഡിൻ്റെ അവസാന സർവ്വേ ഇന്ന് പൂർത്തിയാക്കിയിട്ടുള്ളതും പണികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്നതാണെന്നും സന്തോഷപൂർവ്വം അറിയിക്കുന്നു.
മാനത്ത് കാർ മേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ വെളിയനാട് സ്വദേശി ജേക്കബിന്റെ നെഞ്ചിൽ തീയാണ്. കഴിഞ്ഞ 2 വർഷമായി പനച്ചിക്കാട് പഞ്ചായത്തിൽപ്പെട്ട പടിയറക്കടവ് ഉമ്മിക്കുപ്പ പാടശേഖരത്തിൽ കൃഷിയിറക്കുന്ന പാട്ടക്കാരനാണ് ജേക്കബ്. കൊയ്തെടുത്ത നെല്ല് പാടത്തു തന്നെ മൂടയിട്ട് നെല്ലെടുക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് ആദ്യ ലോഡ് ഇന്ന് കയറ്റുന്നു. ഈ പ്രദേശത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ കഴിഞ്ഞ 5 വർഷമായി ഈ പേജിലൂടെ ഞങ്ങൾ വിശദീകരിച്ചിട്ടുള്ളതും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതുമാണ്. ഒന്നിനും ഒരു പരിഹാരമായിട്ടില്ല.........
രണ്ടാം കുട്ടനാട് പാക്കേജ്: തുടക്കം കോട്ടയത്തുനിന്നു്.
കോട്ടയം: രണ്ടാം കുട്ടനാട് പാക്കേജിന്റെ ആദ്യ ഘട്ടമായി പഴുക്കാനിലക്കായൽ ശുചീകരിച്ച് തുരുത്തുകൾ എടുത്തു മാറ്റി പാടശേഖരങ്ങളുടെ ബണ്ടുകൾ വിപുലമാക്കുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയിൽ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മീനച്ചിലാർ - മീനന്തറ യാർ - കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായിട്ടാണ് നദികളുടെ പതനസ്ഥാനമായ പഴുക്കാനിലക്കായലിലെ വലിയതുരുത്ത് നീക്കം ചെയ്ത് ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് പദ്ധതി തയ്യാറാക്കിയത്. ഹരിത കേരള മിഷന്റെ ഭാഗ്രമായി ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് കിഫ് ബിയിലൂടെ 108 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. തിരുവാർപ്പ് പഞ്ചായത്തിലെ ജെ. ബ്ലോക്ക്, തിരുവായ്ക്കരി കോട്ടയം നഗരസഭയിലെ എഫ് ബ്ലോക്ക് പാടശേഖരങ്ങളുടെ ചുറ്റും 25 കി.മീറ്റർ നീളമുള്ള ബണ്ട് റോഡുകൾ നിർമിക്കാൻ കായലിലെ ചെളി ഉപയോഗിക്കും. അത് കൃഷിക്കാർക്ക് സഹായകരമാകും. കായൽ ടൂറിസത്തിനും മലരിക്കൽ ആമ്പൽ വസന്തത്തിനും പദ്ധതി കരുത്താകും. കോട്ടയത്തെ വെള്ളപ്പെക്കം തടയാനും കായലിലേക്ക് നേരിട്ട് നീരൊഴുക്കു വർദ്ധിപ്പിക്കാനും ഇതോടെ സാധിക്കും. 108 കോടി രൂപയുടെ കിഫ്ബി പദ്ധതി നടപ്പാക്കാൻ പാടശേഖരങ്ങളിലെ കൃഷിക്കാർ ജനകീയ കൂട്ടായ്മ വഴി സമ്മതപത്രം നൽകിക്കഴിഞ്ഞു. വേമ്പനാട്ടുകായലിന് ആഴം കൂട്ടുന്ന ഈ പദ്ധതി പാരിസ്ഥിതിക സംരക്ഷണത്തിനു് ലോക മാതൃകയാകുമെന്ന് നദീ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.. കെ.അനിൽ കുമാർ പറഞ്ഞു. സംസ്ഥാന സർക്കാരിനെ ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു.
വെള്ളൂത്തുരുത്തിപാലക്കാലുങ്കൽ പാലത്തിന് ഭരണാനുമതിയായി
22 വർഷം മുൻപ് ശ്രീ.സുരേഷ് കുറുപ്പ് MP ആയിരുന്ന കാലത്ത് ഫണ്ട് അനുവദിച്ച് പണി ആരംഭിച്ചതാണ് ഈ പാലം . അന്ന് എസ്റ്റിമേറ്റിൽ ഗുരുതരമായ പിഴവ് ഉദ്യോഗസ്ഥർക്ക് സംഭവിച്ചതു മൂലം പണി പൂർത്തികരിക്കാനായില്ല. LDF MP ഫണ്ട് അനുവദിച്ച പാലമായതിനാൽ UDF MLA മാർ തിരിഞ്ഞ് നോക്കിയില്ല. LDF ഭരണ കാലത്തുപോലും ജില്ലയിലെ ഉദ്യോഗസ്ഥരുടെ ഇടയിൽ സ്വാധീനം ഉള്ള MLA മാർ ഈ പാലം പണിയാതിരിക്കാൻ ചരടുവലിച്ചു. കഴിഞ്ഞ LDF പഞ്ചായത്തു ഭരണ കാലത്ത് CPIM ജില്ലാ സെക്രട്ടറിയായിരുന്ന ശ്രീ.വി എൻ വാസവൻ്റെ സഹായത്തോടെ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കിഫ് ബി യിൽ ഉൾപ്പെടുത്തി. ബോർമ്മകവല മുതൽ തൃക്കോതമംഗലം വരെ ഉള്ള റോഡിനും ഈ പാലത്തിനും ബഡ്ജറ്റിൽ പണം അനുവദിച്ചിരുന്നു എങ്കിലും റോഡിന് 13 മീറ്റർ വീതിയില്ലാത്തതിനാൽ നടക്കാതെ പോയി.രണ്ടാം പിണറായി സർക്കാർ അധികാരം ഏറ്റ ഉടനെ CPIM പനച്ചിക്കാട് ലോക്കൽ കമ്മറ്റി ബഹു: സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രി ശ്രീ. വി എൻ വാസവൻ മുഖേന സർക്കാറിലേക്ക് വീണ്ടും സമർപ്പിച്ച നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ 9 കോടി 50 ലക്ഷം രൂപയുടെ പുതിയ പാലത്തിന് ഭരണാനുമതിയായി. ഗ്രാമീണ പശ്ച്ചാത്തലവികസന ഫണ്ടും കേരള സർക്കാർ ഫണ്ടും ചേർത്താണ് ഫണ്ട് അനുവദിച്ചത് . ഇനി സാങ്കേതിക അനുമതി (TS ) വാങ്ങി ടെൻഡർ ചെയ്താൽ പണി ആരംഭിക്കാം.
ഇതിനു സഹായിച്ച സിപിഎം പനച്ചിക്കാട് ലോക്കൽ കമ്മറ്റിക്കും ബഹു സഹ: വകുപ്പു മന്ത്രി ശ്രീ. V N വാസവനും കേരള സർക്കാരിനും ഉല്ലാസതീരം ജനകീയ സമിതിയുടെ അഭിവാദ്യങ്ങൾ .
കർഷക രക്ഷ ഉറപ്പാക്കും - കൃഷി മന്ത്രി
കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളിൽ കർഷകർക്ക് ആശങ്ക വേണ്ടന്നും ദുരന്ത നിവാരണനിയമം ഉൾപ്പെടയുള്ള എല്ലാ സാധ്യതകളേയും ഉൾപ്പെടുത്തി കർഷകർക്ക് കൃഷി ഇറക്കുന്നതിന് മുൻപും പിൻപും കർഷകർക്കൊപ്പം സർക്കാർ നിലകൊള്ളുമെന്ന് കൃഷി മന്ത്രി P പ്രസാദ് പ്രസ്താവിച്ചു. മീനച്ചിലാർ- മീനന്തറയാർ - കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായ കൃഷി പുനരുജ്ജീവനശിൽപശല കോട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിയുന്നു മന്ത്രി. അയ്യായിരംഏക്കറിൽ തരിശു നില കൃഷി സാധ്യമാക്കിയ ജനകീയ കൂട്ടായ്മയെ മന്ത്രി അനുമോദിച്ചു. നിലം തരിശ് ഇടുന്നത് പ്രകൃതിയോടും മനുഷ്യരോടുമുള്ള വെല്ലുവിളിയാണെന്നും അത്തരക്കാർക്കൊപ്പമല്ല, കൃഷി ചെയ്യാൻ സന്നദ്ധരാകുന്ന വർക്കൊപ്പമാണ് സർക്കാരെന്ന് മന്ത്രി പ്രസ്താവിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.നിർമ്മല ജിമ്മി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു .നദീ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ Adv.K. അനിൽകുമാർ പദ്ധതി രേഖ അവതരിപ്പിച്ചു
CPI (M) ഏരിയ സെക്രട്ടറി ശ്രീ.B. ശശികുമാർ , CPI ജില്ലാ സെക്രട്ടറി ശ്രീ.C K. ശശിധരൻ , മുനിസിപ്പൽ പ്രതിപക്ഷ നേതാവ് Adv. ഷീജ അനിൽ, ദർശന അക്കാഡമി ഡയറക്ടർ ഫാ. ഇമിൽ പുളിക്കാട്ടിൽ, പ്രിൻസിപ്പൽ കൃഷി ആഫീസർ ശ്രീമതി. ബീന ജോർജ് , ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി.കെ.കെ. സിന്ധു , ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. P. രമേഷ് , ശ്രീ പുന്നൻ കുര്യൻ വേങ്കടത്ത് (നാലുമണിക്കാറ്റ് )എന്നിവർ യോഗത്തിൽ ആശംസയർപ്പിച്ചു. ശ്രീ. എബ്രഹാം കുര്യൻ യോഗത്തിൽ സ്വാഗതം ആശംസിച്ചു.
ദേ ഇവിടെയുണ്ട് ...... ഇങ്ങനൊരു സ്ഥലം .... നഗരസഭയ്ക്ക് അറിയുമോ ഇത് ? .... ആരും കാണാത്ത മനോഹര സ്ഥലം കോട്ടയം നഗരമധ്യത്തിൽ .... മാലിന്യം വലിച്ചെറിയാനും കുഴിച്ചു മൂടാനും മാത്രമല്ല വരേണ്ടത്; മനസ് വെച്ചാൽ ഈ മാലിന്യക്കുഴിയെ മനോഹരമായ പാർക്കാക്കി മാറ്റാം
https://thirdeyenewslive.com/kottayam-koduraaru-waste/
ഏ.കെ. ശ്രീകുമാർ കോട്ടയം: നഗരമധ്യത്തിൽ തന്നെയുണ്ട് അതി മനോഹരമായ ഒരു കുപ്പക്കുഴി. ഇതൊക്കെ കോട്ടയത്തല്ലാതെ മറ്റേത...
*ഇന്നത്തെ ജനകീയ ശില്പശാല* യിൽ എല്ലാവരും *പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു* കൃഷി - പാടശേഖര സംബന്ധമായ പ്രശ്നങ്ങൾ വകുപ്പുമന്ത്രിയുമായി സംസാരിക്കാനുള്ള അവസരം പരമാവധി വിനിയോഗിക്കുക. കർഷകർക്ക് പങ്കെടുക്കാം.
*2021 നവ . 27 ശനി - 3 മണി - ദർശന ഓഡിറ്റോറിയം, കോട്ടയം*
സമയത്തിനു മുമ്പായി എത്തിച്ചേരുക .
നവ: 27 ശനി.
കാർഷിക പുനരുജ്ജീവന ജനകീയ ശിൽപശാല.
കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ.
3 പി.എം. മുതൽ 5 പി എം വരെ മന്ത്രി പരിപാടിയിലുണ്ടാകും.
വിവിധ പാടശേഖര സമിതികൾക്ക് കൃഷി സംബന്ധമായ നിവേദനങ്ങൾ നൽകാം. പരമാവധി കൃഷിക്കാർ യോഗത്തിൽ പങ്കെടുക്കണം
*ആമ്പൽപാടത്ത് മട വീണപ്പോൾ ആമ്പലുകൾ രക്ഷകരായി ..*
തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ ആമ്പൽ പാടത്ത് കാലവർഷക്കെടുതിയിൽ മടവീഴ്ചയുണ്ടായപ്പോൾ രക്ഷക്കെത്തിയത് മലരിക്കൽ ആമ്പൽ ഫെസ്റ്റിൽ നിന്നും കർഷകർക്ക് ലഭിച്ച വരുമാനം . അങ്ങനെ സന്ദർശകർക്ക് കാഴ്ച വസന്തമൊരുക്കി പ്രകൃതിയിലക്ക് മടങ്ങിയ ആമ്പലുകൾ തന്നെ ബണ്ട് നിർമിച്ച് വീണ്ടും പുഞ്ചകൃഷിക്കൊരുങ്ങാൻ കർഷകർക്ക് തുണയായി.
മലരിക്കൽ ആമ്പൽ മേളയുടെ വരുമാനത്തിൽ നിന്നു് തിരുവായ്ക്കരി പാടശേഖര സമിതിക്കുള്ള വിഹിതം നദീ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ സമിതി സെക്രട്ടറി എം.എസ്.സുഭാഷ് കുമാറിന് കൈമാറി.
മലരിക്കൽ ടൂറിസം സൊസൈറ്റി പ്രസിഡൻ്റ് പി.എം.മണി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷാജിമോൻ വട്ടപ്പള്ളിൽ, പീറ്റർ നൈനാൻ, പി.എ റജി, സി.ജി.മുരളീധരൻ , വി.എസ് ബൈജു, പി.കെ.പൊന്നപ്പൻ, എ.കെ.ഗോപി അടിവാക്കൽ, എന്നിവർ പങ്കെടുത്തു.
ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടങ്ങളിലായി 2650 ഏക്കർ നെൽപാടങ്ങളിലാണു് ആമ്പലുകൾ വളർന്നു് വസന്തമൊരുക്കാറുള്ളത്. വള്ളങ്ങിലൂടെ സഞ്ചരിച്ച് ഇത് കാഴ്ചക്കാർക്ക് കാണാൻ അവസരം നൽകുന്നത് കൃഷിക്കാരാണു്. കർഷകരെ നിലനിർത്താൻ ടൂറിസം മേഖലയിലെ വരുമാനത്തിൻ്റെ ഒരു പങ്ക് നൽകുന്ന മാതൃകാപരമായ പദ്ധതിയായാണു് മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പദ്ധതിയിലൂടെ ആവിഷ്ക്കരിച്ചത്.
കോവിഡ് കാലമായതിനാലാണു് ഈ വർഷം പൂർണതോതിൽ ആമ്പൽ വസന്തം നടത്താൻ സാധിക്കാതെ വന്നതെന്നും അടുത്ത വർഷം മുതൽ കൂടുതൽ മികവോടെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് എല്ലാവരെയും ചേർത്ത് ഫെസ്റ്റിവൽ നടത്തുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ.മേനോൻ അറിയിച്ചു.
Be the first to know and let us send you an email when Ullasatheeram : ഉല്ലാസതീരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Send a message to Ullasatheeram : ഉല്ലാസതീരം:
Video Courtesy : https://www.instagram.com/reel/C3cv375yS_W/?igsh=Z2Yya3k2a2xlOTM3 Shared by Joby Pezhummoottil
പുഴ പറയുന്നു ഞാൻ ഒഴുകിക്കോട്ടെ എന്റെ വഴികൾ അടച്ച് എന്നെ കൊല്ലരുത് എന്റെ മരണപ്പാച്ചിലിൽ നിങ്ങളും നശിക്കും
അക്ഷരനഗരിയായ നമ്മുടെ കോട്ടയത്തും ഒരു ലൈറ്റ് ഹൗസ് ഉണ്ട്. കോട്ടയം ടൗണിൽ നിന്നും ചിങ്ങവനം റൂട്ടിൽ ഏകദേശം 8 കിലോമീറ്റർ ദൂരെ ഗ്രാമമാണോ പട്ടണമാണോ എന്ന സന്ദേഹമുണർത്തുന്ന, വേമ്പനാട്ടു കായലും പാടശേഖരങ്ങളും പോറ്റിവളർത്തുന്ന,സാംസ്ക്കാരികമായും സാമൂഹികമായും മുൻപന്തിയിൽ നിൽക്കുന്ന ചെറുദേശമായ പള്ളം പഴുക്കാനിലയിൽ. കരിമ്പുംകാല ബോട്ട് ജെട്ടിയിൽ നിന്നും ഏതാണ്ട് അര കിലോമീറ്റർ മാറി ഇടതു വശത്തു ഒരു ഇരുമ്പു നടപ്പാലമുണ്ട് അതു കയറി ‘ഗവൺമെന്റ് മോഡൽ ഫിഷ്ഫാമിന്റെ’ മുൻപിലൂടെ ബണ്ടിൽ കൂടി വലത്തോട്ട് ഒരു കിലോമീറ്റർ നടന്നാൽ നൂറ്റാണ്ടുകൾക്കു മുൻപ് രാജഭരണ കാലത്തു നിർമ്മിച്ച ലൈറ്റ് ഹൗസിൽ എത്തും. എ.ഡി 1815-ൽ തിരുവിതാംകൂറിൽ ദിവാനായിരുന്ന കേണൽ ജോൺ മൺറോ ആണ് വിളക്കു മരം സ്ഥാപിച്ചത്എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ കേണൽ ജോൺ മൺറോയുടെ സ്മരണക്കായി ആണ് ഇത് സ്
ഉല്ലാസ തീരത്തിന്റെ പശ്ചാത്തലത്തിൽ സുപ്രസിദ്ധ കാഥികനും സബ് ഇൻസ്പെക്ടറുമായ Kadhikan Vinod champakara
ആമ്പൽ വസന്തം @ കൊല്ലാട് തൃക്കയിൽ ശിവക്ഷേത്രത്തിനു സമീപം പനച്ചിക്കാട്, വാകത്താനം, പുതുപ്പള്ളി പഞ്ചായത്ത് അതിർത്തികളിലൂടെ ഒഴുകുന്ന കൊടൂരാറിന്റെ തീരപ്രദേശത്തുള്ള പാതിയപ്പള്ളിക്കടവ് (ഊട്ടുപുര പാടശേഖരം) മുതൽ പാലക്കാലുങ്കൽ (വെള്ളുത്തുരുത്തി) തൃക്കോതമംഗലം, അമ്പാട്ട് കടവ്, കല്ലുങ്കൽ കടവ്, പാറയ്ക്കൽക്കടവ്, കൊല്ലാട് (തൃക്കയിൽ ), കളത്തിക്കടവ് വരെയുള്ള ഏക്കർ കണക്കിന് പാടങ്ങളിൽ ആമ്പൽ വസന്തം ഉണ്ട് . ഈ സ്ഥലങ്ങളെയെല്ലാം ബന്ധിപ്പിച്ച് ഉൾനാടൻ ജല ടൂറിസം വികസിപ്പിക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി കൾ മുൻകൈ എടുക്കണം. മലരിക്കൽ പോലെയോ അതിൽ ഉപരിയായോ ടൂറിസം സാദ്ധ്യതകൾ ഈ പ്രദേശങ്ങൾക്കുണ്ട്.
മീനടത്തും വഴിയോര സായാഹ്ന വിശ്രമ കേന്ദ്രം ഒരുങ്ങുന്നു.
Want your business to be the top-listed Travel Agency?